മുംബൈ: വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് 52 കോടി രൂപക്ക് വിറ്റു. കിങ്ഫിഷര്‍ എയര്‍ലന്‍സിന്‍റെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മുംബൈയിലെ കിങ്ഫിഷര്‍ ഹൗസാണ് വിറ്റത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സാറ്റണ്‍ റിയല്‍ട്ടേഴ്‌സാണ് 52 കോടി രൂപയ്ക്ക് ഓഫീസ് വാങ്ങിയത്.
അതേസമയം, ബാങ്കുകൾ ഒരു കരുതൽ വില നിശ്ചയിച്ചിരുന്നു. എന്നാല്‍ റിയാല്‍ എസ്റ്റേറ്റുകാര്‍ ആരും തന്നെ വസ്തു വാങ്ങാന്‍ തയാറായിരുന്നില്ല. മുംബൈ എയർപോർട്ടിന്‍റെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ വസ്തു കൂടുതല്‍ വികസിപ്പിക്കാന്‍ സാധിക്കില്ല. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍(ഡി.ആര്‍.ടി.)ആണ് വില്‍പന നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കിങ്ഫിഷര്‍ ഹൗസ് വില്‍പനയില്‍നിന്ന് കിട്ടുന്ന പണം മല്യക്ക് പണം വായ്പ നല്‍കിയ ബാങ്കുകള്‍ക്കാണ് ലഭിക്കുക. മല്യയുടെ ഓഹരികള്‍ വിറ്റ് ഇതിനകം 7250 കോടി രൂപ ബാങ്കുകള്‍ തിരിച്ചുപിടിച്ചിരുന്നു. എസ്.ബി.ഐ. നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് ഏകദേശം പതിനായിരം കോടി രൂപയാണ് കിങ്ഫിഷര്‍.