ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധം: കസാഖിസ്ഥാനില്‍ അടിയന്തരാവസ്ഥ

അല്‍മാട്ടി: രാജ്യത്തെ ഇന്ധനവില വര്‍ധനക്കെതിരെ ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയതോടെ കസാഖിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കസാഖിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവാണ് അല്‍മാട്ടിയിലും എണ്ണ സമ്പന്നമായ മാംഗ്സ്റ്റൗ മേഖലയിലും രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില ഇരട്ടിയായാണ്‌ വര്‍ദ്ധിപ്പിച്ചത്. ഇതിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. രാത്രി 11 മുതല്‍ രാവിലെ 7വരെ കര്‍ഫ്യൂവും ഉണ്ടായിരിക്കും. 

പ്രതിഷേധക്കാര്‍ സര്‍ക്കാര്‍, സൈനീക ഓഫിസുകള്‍ അക്രമിക്കുന്ന രീതി അംഗീകരിക്കാനാവില്ല. ഇത്തരം ആഹ്വാനങ്ങള്‍ തികച്ചും നിയമവിരുദ്ധമാണ്. ഇത്തരം സമര രീതികള്‍ കൊണ്ട് സര്‍ക്കാരിനെ താഴെയിറക്കാം എന്ന് വിചാരിക്കേണ്ട. പക്ഷെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ചര്‍ച്ചകളിലൂടെ പ്രശനം പരിഹരിക്കാനാണ് -  കസാഖിസ്ഥാന്‍ പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹൈഡ്രോകാര്‍ബണ്‍ ധാരളമായി ലഭിക്കുന്ന മാംഗ്സ്റ്റൗവില്‍ എല്‍ പി ജിയുടെ വില ഇരട്ടിയായി വര്‍ധിച്ചതാണ് പ്രതിഷേധത്തിന്‍റെ തുടക്കം. മറ്റ് ഇന്ധനനങ്ങളെ വെച്ച്  താരതമ്യം  ചെയ്യുമ്പോള്‍ വിലക്കുറവുള്ള എല്‍.പി.ജിയെയാണ് മാംഗ്സ്റ്റൗവിലെ ജനങ്ങള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. ഇന്ധനവിലയിലെ മാറ്റം ഭക്ഷ്യ ഉത്പന്നങ്ങളടക്കമുള്ളവയുടെ വിലയെ ബാധിക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കൊവിഡ് മൂലം രാജ്യത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച സമയം മുതല്‍ കസാഖിസ്ഥാനില്‍ ഇന്ധന വില വര്‍ധിപ്പിക്കുകയാണ്. ഇതിനെതിരെയാണ് ജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More