ഡല്‍ഹി: യുക്രൈനിലുള്ള ഇന്ത്യക്കാര്‍ താത്കാലം മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി. യുക്രൈനിൽ യുദ്ധ ഭീതി നില നിൽക്കുന്ന സാഹചര്യത്തിലാണ് പൗരന്മാരോട് തിരികെ വരാൻ ഇന്ത്യ ആവശ്യപ്പെട്ടത്. അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കാനും ഇന്ത്യൻ പൗരന്മാരോട് അധികൃതർ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് സഹായം ആവശ്യമാണെങ്കില്‍ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 25,000 ത്തോളം ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് വിവരം. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. എംബസി അടച്ചിടുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ലെന്നും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, യുക്രൈനിൽ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ അമേരിക്കയും നിര്‍ദ്ദേശം നല്‍കിയിരുന്നു. യുക്രൈനിൽ യുദ്ധം ആരംഭിച്ചാല്‍ സൈന്യത്തെ അയക്കാന്‍ സാധിക്കില്ലെന്ന നിലപാട് അമേരിക്കയുടേത്. ഈ ഘട്ടത്തിലാണ് ഇന്ത്യയിലെയും അമേരിക്കയിലും പൗരന്മാരോട് യുക്രൈന്‍ വിടാന്‍ ആതാത് രാജ്യങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുക്രൈൻ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുന്നതിന്റെ തെളിവുകൾ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രംഗത്തെത്തിയിരുന്നു. എന്നാല്‍ യുക്രൈനെ ആക്രമിക്കാന്‍ താത്പര്യമില്ലെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. യുദ്ധത്തിനില്ലെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും റഷ്യ സൈനീക സന്നാഹം വര്‍ദ്ധിപ്പിച്ചതിന്‍റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റഷ്യന്‍ പൗരന്മാര്‍ക്ക് യുക്രൈനിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.