കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റ് പെണ്‍കുട്ടികള്‍ക്കുവേണ്ട; വിചിത്ര ഉത്തരവ്

പ്യോങ്യാങ്: ഉത്തരകൊറിയയില്‍ പെണ്‍കുട്ടികള്‍ക്ക് ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകളുടെ പേരിടരുതെന്ന് ഉത്തരവ്. കിം ജോങ് ഉന്നിന്റെ പത്തുവയസുകാരിയായ മകളുടെ പേര് കിം ജു എ എന്നാണ്. ഈ പേരുളള സ്ത്രീകളും പെണ്‍കുട്ടികളും പേര് മാറ്റണമെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദേശം. ഫോക്‌സ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജു എ എന്ന് പേരുളള സ്ത്രീകള്‍ അവരുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ മാറ്റണമെന്നാണ് നിര്‍ദേശം.

ജിയോങ്ജു സിറ്റിയിലെ സുരക്ഷാ മന്ത്രാലയം ജു എ എന്ന പേരില്‍ റസിഡന്റ് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സ്ത്രീകളെ അവരുടെ പേര് മാറ്റാനായി വിളിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഉത്തര കൊറിയയില്‍ ഭരണാധികാരികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേരുകള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ നടന്ന സൈനിക പരേഡില്‍ കിം ജോങ് ഉന്നിനും ഭാര്യയ്ക്കുമൊപ്പം മകളും പങ്കെടുത്തിരുന്നു. ഇത് കിമ്മിന്റെ മകളാവും ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരി എന്ന തരത്തിലുളള അഭ്യൂഹം ശക്തമാകാന്‍ കാരണമായി. മിസൈല്‍ പരേഡ് കാണാനും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനുമെല്ലാം കിം ജോങ് ഉന്നിനൊപ്പം മകളുമുണ്ടായിരുന്നു.

2022 നവംബര്‍ മുതല്‍ കിമ്മിനൊപ്പം നിരവധി സുപ്രധാന പരിപാടികളില്‍ ജു എ പങ്കെടുത്തിരുന്നു. അടുത്തിടെ യുഎസില്‍വരെ ആക്രമണം നടത്താന്‍ ശേഷിയുളള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുളള സമുദ്രമേഖലയില്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. അതിനു സാക്ഷ്യംവഹിക്കാനും കിമ്മിനൊപ്പം ജു എ എത്തിയിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More