ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ ഫേസ്ബുക്കില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. 10,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോലിയിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കുന്നതിനായി ടീമുകളെ പുനഃക്രമീകരിക്കുന്നതിനാൽ വരും ദിവസങ്ങളില്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് മെറ്റ അറിയിച്ചതായി ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, റിയാലിറ്റി ലാബ്സ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നെല്ലാം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് സുക്കര്‍ബര്‍ഗ് നേരത്തെ അറിയിച്ചിരുന്നു.
എഞ്ചിനീയറിംഗ് ഇതര വിഭാഗത്തെയാണ് ഈ നടപടി കാര്യമായി ബാധിക്കുക. ഏകദേശം 11,0000 ജീവനക്കാരെയാണ് മെറ്റ നേരത്തെ പിരിച്ചുവിട്ടത്. ഇതിനുപിന്നാലെ ജോബ് ഓഫറുകളും വെട്ടിക്കുറച്ചിരുന്നു. അടുത്തിടെ ലണ്ടന്‍ ഓഫിസിലേക്ക് നിയമനം നടത്താന്‍ അയച്ച ഓഫര്‍ ലെറ്ററുകള്‍ മെറ്റ പിന്‍വലിച്ചിരുന്നു. ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ ഓഫർ ലെറ്ററുകളാണ് പിൻവലിച്ചത്. പല കമ്പനികളിലും ഇപ്പോഴും പിരിച്ചുവിടലുകൾ തുടരുകയാണ്. ന്യൂയോർക്കിലെ ഒരു ഓഫീസ് അടച്ചിടാനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.