ഡല്‍ഹി: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്‍റ്സ് - ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ ബിസിസിഐക്ക് കത്തെഴുതി വിരാട് കോഹ്ലി. കടുത്ത പിഴ ചുമത്താന്‍ മാത്രമുള്ളതൊന്നും ഗംഭീറിനോടോ നവീനോടോ താന്‍ പറഞ്ഞിട്ടില്ലെന്ന് കോഹ്ലി കത്തില്‍ പറഞ്ഞു. മത്സര ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ചും കോഹ്ലി വിശദീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലക്നൗ ബാറ്റിങ്ങിനിടെ 17–ാം ഓവറിലാണ് കൊഹ്ലിയും നവീൻ ഉൾ ഹഖും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്. നവീന് നേരെ കോഹ്ലി കാലിലെ ഷൂ ചൂണ്ടിക്കാണിച്ച് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് അംപയര്‍മാരും ലഖ്‌നൌ താരം അമിത് മിശ്രയും ചേര്‍ന്നാണ് കോഹ്ലിയെ ശാന്തനാക്കിയത്. മത്സരത്തിനു ശേഷം ഷെയ്ക് ഹാൻഡ് നൽകുമ്പോഴും കോഹ്ലിയും നവീൻ ഉൾഹഖും തർക്കിച്ചു. ഇതിനിടെ വിഷയത്തിൽ ഗൗതം ഗംഭീര്‍ ഇടപെടുകയായിരുന്നു. തുടർന്ന് കോഹ്ലിയും ഗംഭീറും തമ്മിലായി വാക്ക് തകര്‍ക്കം. കെ എല്‍ രാഹുല്‍ ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവം വിവാദമായതിന് പിന്നാലെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കോഹ്ലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും ബി സി സി ഐ പിഴ ചുമത്തിയിരുന്നു. ആര്‍സിബി താരമായ കോഹ്ലിയും ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് മെന്‍ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും പിഴയടക്കണം. ലഖ്‌നൗവിന്‍റെ അഫ്ഗാനിസ്ഥാന്‍ താരം നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക സമിതി വന്‍ തുക പിഴ ഈടാക്കിയിരിക്കുന്നത്.