സണ്‍റൈസേഴ്സ് -ലഖ്നൌ മത്സരത്തിനിടയിലുണ്ടായ വഴക്കിന്‍റെ പേരില്‍ ഗൗതം ഗംഭീറിനെതിരെ പരിഹാസവുമായി ഹൈദരാബാദ് ആരാധകര്‍. മത്സരത്തിനിടയില്‍ ഗംഭീറിനെ സ്ക്രീനില്‍ കാണിക്കുമ്പോഴെല്ലാം കൊഹ്ലി, കൊഹ്ലി എന്ന് ഗാലറിയില്‍ നിന്നും ഹൈദരാബാദ് ആരാധകര്‍ ആര്‍ത്തുവിളിച്ചു. എന്നാല്‍ ഗൗതം ഗംഭീര്‍ ഇതിന് മുഖം കൊടുത്തില്ല. എന്നിട്ടും ഗംഭീറിനെ പ്രകോപിപ്പിക്കുന്നത് തുടര്‍ന്ന ആരാധകര്‍ ലഖ്നൗവിന്റെ ഡഗൗട്ടിലേക്ക് പാഴ് വസ്തുക്കളും കുപ്പിയും വലിച്ചെറിയുകയും ചെയ്തു. ഡഗൗട്ടിലേക്ക് കുപ്പികളടക്കം എത്തിയതോടെ താരങ്ങളും പരിശീകരും ഡഗൗട്ട് വിട്ട് പുറത്തിറങ്ങി നില്‍ക്കേണ്ടതായി വന്നു. ഗാലറി എതിരായിരുന്നുവെങ്കിലും ഹൈദരാബാദിനെ ലഖ്‌നൌ പരാജയപ്പെടുത്തി.
സണ്‍റൈസേഴ്സ് -ലഖ്നൌ മത്സരത്തിന്‍റെ 17–ാം ഓവറിലാണ് കൊഹ്ലിയും നവീൻ ഉൾ ഹഖും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്. നവീന് നേരെ കൊഹ്ലി കാലിലെ ഷൂ ചൂണ്ടിക്കാണിച്ച് സംസാരിക്കുകയും ചെയ്തു. മത്സരത്തിനു ശേഷം ഷെയ്ക് ഹാൻഡ് നൽകുമ്പോഴും കൊഹ്ലിയും നവീൻ ഉൾഹഖും തർക്കിച്ചു. ഇതിനിടെ വിഷയത്തിൽ ഗൗതം ഗംഭീര്‍ ഇടപെടുകയായിരുന്നു. തുടർന്ന് കൊഹ്ലിയും ഗംഭീറും തമ്മിലായി വാക്ക് തകര്‍ക്കം. കെ എല്‍ രാഹുല്‍ ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. ഈ സംഭവത്തിനുശേഷം രാജസ്ഥാന്‍ ആരാധകരായിരുന്നു ആദ്യം ഗംഭീറിനെ ട്രോളാന്‍ തുടങ്ങിയത്. പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകരില്‍ നിന്നും ഗംഭീറിന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.