2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത ആഴ്ച ജോർജിയയിലെ ഫുൾട്ടൺ കൗണ്ടി ജയിലിലെത്തി കീഴടങ്ങിയേക്കും. കീഴടങ്ങാനുള്ള സമയപരിധി ഓഗസ്റ്റ് 25 ആണ്. സെപ്തംബറിൽ വിചാരണ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ ട്രംപിനെതിരെ പുറപ്പെടുവിക്കുന്ന നാലാമത്തെ കുറ്റപത്രമാണിത്.
ജോർജിയന്‍ കോടതിയില്‍ എത്തപ്പെട്ട കുറ്റപത്രത്തിലാണ് ട്രംപിനെതിരെ ഏറ്റവും ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളത്. വ്യാജരേഖ ചമച്ചു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമിച്ചു, സ്വകാര്യ വസതിയിൽ രഹസ്യ രേഖകൾ പൂഴ്ത്തിവെച്ചു, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് വ്യക്തമായ തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ റൂഡി ഗ്യുലിയാനി, വൈറ്റ് ഹൗസ് മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസ്, വൈറ്റ് ഹൗസ് മുന്‍ അഭിഭാഷകന്‍ ജോണ്‍ ഈസ്റ്റ്മാന്‍, നീതിന്യായ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ ജെഫ്രി ക്ലാര്‍ക്ക് എന്നിവരുള്‍പ്പെടെ 18 പേര്‍ ട്രംപിനൊപ്പം കുറ്റാരോപിതരാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മൊത്തത്തിൽ, ജോർജിയ, ഫ്ലോറിഡ, വാഷിംഗ്ടൺ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ഫയൽ ചെയ്ത നാല് വ്യത്യസ്ത കേസുകളിലായി 91 ക്രിമിനൽ കേസുകളാണ് ട്രംപിനു നേരിടാനുള്ളത്.