ട്രാന്‍സ്‌ജെന്‍ഡറുകളോടുളള സമീപനത്തില്‍ മാറ്റം വരുത്താനൊരുങ്ങി കത്തോലിക്കാ സഭ. ഫ്രാൻസിസ് മാർപാപ്പയുടെ ശ്രമകരമായ ഇടപെടലാണ് കത്തോലിക്കാ സഭയിൽ ചരിത്രപരമായ മാറ്റത്തിന് വഴിതുറന്നത്. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് ഇനി തലതൊട്ടപ്പനും തലതൊട്ടമ്മയുമാകാം, മാമോദീസ സ്വീകരിക്കാം, വിവാഹ ചടങ്ങുകളിൽ സാക്ഷികളാകാമെന്നും കത്തോലിക്കാ സഭ പുറത്തിറക്കിയ മാർഗനിർദേശങ്ങളില്‍ പറയുന്നു.
സ്വവർഗ ദമ്പതികള്‍ ദത്തെടുത്ത കുഞ്ഞുങ്ങൾക്കും വാടക ഗർഭത്തിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്കും മാമോദീസ നൽകാമോയെന്ന ഒരു ബിഷപ്പിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് സഭ നിലപാട് വ്യക്തമാക്കിയത്. സഭയിൽ ട്രാൻസ്ജെൻഡറുകൾക്ക് പങ്കാളിത്തം സംബന്ധിച്ച മാർപ്പാപ്പയുടെ സന്ദേശം ഒക്ടോബർ 31-ന് അംഗീകരിച്ച വത്തിക്കാൻ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ട്രാൻസ്‌ജെൻഡറുകളെ മാമോദീസ മുക്കുമോ എന്ന ചോദ്യത്തിന്, വിശ്വസികൾക്കിടയിൽ അപകീർത്തിയോ വഴിതെറ്റലോ ഇല്ലാത്തിടത്തോളം, ചില മാനദണ്ഡങ്ങളോടെ കഴിയുമെന്ന് ഡോക്ട്രിനൽ ഓഫീസ് അറിയിച്ചു. ഇവരെ ആളുകളായല്ല കത്തോലിക്കരായി കാണുമെന്നും ഇത്തരക്കാർക്കായി വാതിലുകൾ തുറക്കുന്നതിലാണ് കാര്യമെന്നും, ഇത് ഒരു പ്രോത്സാഹജനകമായ ചുവടുവെപ്പായി കാണാമെന്നും കത്തോലിക്കാ സഭ വ്യക്തമാക്കി.