വത്തിക്കാന്‍ സിറ്റി: വൈദികര്‍ കാപട്യം വെടിഞ്ഞ് എല്ലാ വിശ്വാസികളോടും കാരുണ്യത്തോടെ പെരുമാറണമെന്ന് ഫ്രാൻസിസ് മാർപാപ്പ. പുരോഹിതര്‍ സ്വയം പരിശോധന നടത്തി നന്ദികേടുകളിലും പൊരുത്തക്കേടുകളിലും പശ്ചാത്തപിക്കുകയും ഇരട്ടത്താപ്പും സത്യസന്ധതയില്ലായ്മയും കാപട്യവും ദുഃഖത്തോടെ അംഗീകരിക്കുകയും വേണമെന്ന് മാർപാപ്പ പറഞ്ഞു. സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന കുര്‍ബാനയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികളോട് അന്തിമ വിധി പറയുന്നതിന് പകരം അവരോട് കരുണയും അലിവും ഉള്ളവരാകണമെന്നും ഇത്തരം വിശുദ്ധമായ കാര്യങ്ങള്‍ പുരോഹിതര്‍ സ്വന്തം ജീവിതത്തില്‍ പിന്തുടരണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ മാസങ്ങള്‍ നീണ്ട നവീകരണത്തിന് ശേഷം നടക്കുന്ന ആദ്യ പരിപാടിയാണ് കുർബാന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാര്‍പ്പാപ്പയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും, ചടങ്ങുകള്‍ക്ക് എത്തിയ അദ്ദേഹം ആരോഗ്യവാനായി കാണപ്പെട്ടു. റോം ജയിലിലെ വനിതാ തടവുകാരുടെ കാൽകഴുകിയാണ് അദ്ദേഹം പെസഹാദിനത്തിലെ കാൽകഴുകൽ ശുശ്രൂഷ നടത്തിയത്.