ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണം: ഭീകരന് പരോൾ ഇല്ലാതെ ജീവപര്യന്തം തടവ്

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മുസ്ലിം പള്ളികളില്‍ ഭീകരാക്രമണം നടത്തി  51പേരെ വെടിവെച്ച് കൊന്ന കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഭീകരന്  ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലയളവിൽ പരോൾ ലഭിക്കില്ലെന്നും കോടതി വിധിച്ചു. ന്യൂസിലന്‍ഡില്‍ ആദ്യമായാണ്  ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്. ഇരുപത്തിയൊൻപത്കാരനായ ബ്രെന്‍റൻ ടാറന്റ് ആണ് ഭീകര പ്രവര്‍ത്തനം നടത്തിയത്.

51 കൊലപാതകങ്ങൾ, 40 കൊലപാതകശ്രമങ്ങൾ എന്നിവ താൻ ചെയ്‌തെന്ന് ബ്രെന്‍റൻ ടാറന്റ് കുറ്റസമ്മതം നടത്തി. 2019ൽ ക്രൈസ്റ്റ്ചർച്ചിലെ പള്ളികളിലാണ് ടാറന്റ്  വെടിവയ്പ് നടത്തിയത്. കൂടാതെ സംഭവം ഫേസ്ബുക്കിൽ ലൈവ്‌സ്ട്രീമും ചെയ്തിരുന്നു. 

കുറ്റകൃത്യം ഏറെ നീചമായതിനാൽ മരിക്കുന്നതുവരെ പ്രതിയെ തടവിലാക്കിയാലും അത് യോജിച്ച ശിക്ഷയാകില്ലെന്നും  ഹൈക്കോടതി ജഡ്ജി കാമറൂൺ മന്ദർ പറഞ്ഞു. പരോളില്ലാതെ ജീവപര്യന്തം ശിക്ഷിക്കണമെന്ന പ്രോസിക്യൂഷന്റെ വാദത്തെ ടാറന്റ് എതിർത്തിരുന്നില്ല.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More