സ്ത്രീകൾ മൃഗങ്ങളാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായ അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് നെതന്യാഹു ഈ പരാമർശം നടത്തിയത്.
സ്ത്രീകൾ ആക്രമിക്കാനുള്ള മൃഗങ്ങളല്ലെന്നും മൃഗങ്ങളോട് സഹാനുഭൂതി തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളും കുട്ടികളും അവകാശങ്ങളുള്ള മൃഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സംരക്ഷണ പരിപാടിക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയടക്കമുള്ള വേദിയിലാണ് ഇത്തരം പരാമർശം നടത്തിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
2021 ലെ നൊബേല്‍ സമ്മാനത്തിന് പരിഗണിക്കപ്പെട്ടതിന് പിന്നാലെയാണ് നേതാന്യാഹുവിന്റെ ഈ പരാമര്‍ശം. ഇസ്രയേലുമായി അറബ് രാഷ്ട്രങ്ങളുടെ അകല്‍ച്ച കുറയ്ക്കുന്ന നടപടികള്‍ക്ക് നേതൃത്വം വഹിച്ചവര്‍ എന്ന നിലയ്ക്കാണ് നേതാന്യാഹുവിന് നൊബേല്‍ നല്‍കണമെന്ന ആശയം മുന്നോട്ടുവെച്ചത്.