വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡോണല്‍ ട്രംപിന്റെ പെന്‍സില്‍വാനിയയിലെ അപ്പീല്‍ നിരസിച്ച് സുപ്രീംകോടതി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ചുകൊണ്ടുളള ഡൊണാള്‍ഡ് ട്രംപിന്റെ അപ്പീലാണ് സുപ്രീംകോടതി തളളിയത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നത് തടയാനായി ട്രംപ് പെന്‍സില്‍വാനിയ അടക്കം നിരവധി സംസ്ഥാനങ്ങളില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
കേസ് ഹൈക്കോടതി നിരസിച്ചതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ട്രംപ്. തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിക്കണമെന്നാണാണ് ട്രംപിന്റെ ആവശ്യം. തെളിവുകളൊന്നും ഇല്ലാതെയാണ് തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു എന്ന് ട്രംപ് പക്ഷം ആരോപിക്കുന്നതെന്ന് കോടതി കണ്ടെത്തിയിരുന്നു. യാതൊരു തെളിവുകളുമില്ലാതെ വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി തനിക്കനുകൂലമായി ഇടപെടുമെന്ന് ട്രംപ് പ്രതീക്ഷിച്ചിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇത്തരത്തില്‍ സുപ്രീംകോടതി രണ്ടായിരത്തിലാണ് അവസാനമായി വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചത്. ജോര്‍ജ്ജ് ഡബ്ല്യൂ ബുഷിന് അല്‍ ഗോറിനേക്കാള്‍ 537 വോട്ടുകള്‍ വ്യത്യാസത്തില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. ആ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിക്കുകയും ചെയ്തു. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അസാധുവാക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സുപ്രീംകോടതിയില്‍ മറ്റൊരു അപ്പീല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിനും വിജയസാധ്യത കുറവാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം.