നൈജീരിയയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിച്ചു

അബൂജ: നൈജീരിയയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പൗരന്മാരെ മോചിപ്പിച്ചതായി നൈജീരിയന്‍ പോലീസ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ആയുധധാരികളായ ഭീകരര്‍ രണ്ട് ഇന്ത്യന്‍ വംശജരെ തട്ടിക്കൊണ്ടുപോയത്. ഓയോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഇബാഡനിലിലെ ഫാമില്‍ നിന്ന് ഇരുവരും തിരിച്ചുപോകുന്നതിനിടെയായിരുന്നു സംഭവം. ബന്ധികളെ ഭീകരരുടെ കാട്ടിലെ ഒളിത്താവളത്തിലേക്കാണ് കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമായി.

സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു ഭീകരരുമായുളള ഏറ്റുമുട്ടലെന്നും ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റതായും പോലീസ്  പറഞ്ഞു. രണ്ട് മൃതദേഹങ്ങള്‍ കാട്ടില്‍ നിന്ന് കണ്ടെടുത്തു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സംസ്ഥാനപോലീസ് വക്താവ് ഒലുംബെംഗ ഫഡേയി പറഞ്ഞു. നൂറുകണക്കിന് ഇന്ത്യന്‍ വംശജരാണ് നൈജീരിയയില്‍ താമസിക്കുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ട് വിദേശികളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയില്‍ സര്‍വ്വസാധാരണമാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം കഴിഞ്ഞ ദിവസം എണ്ണൂറോളം വിദ്യാര്‍ത്ഥികളുളള കട്‌സീനയിലെ ഓള്‍ ബോയ്‌സ് സ്‌കൂളില്‍ ഭീകരാക്രമണം നടക്കുകയും ഭീകരര്‍ നിരവധി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. ആറുമാസത്തിനിടെ 1,100ലധികം ആളുകളെ കൊളളക്കാര്‍ വധിച്ചിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ അംനെസ്റ്റി ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ട്.  നൈജീരിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുളള ആക്രമണങ്ങള്‍ കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More