ബ്രിട്ടീഷ് രാജകുടുംബത്തിലെ വര്‍ണവെറി; പ്രതികരണവുമായി എലിസബത്ത്‌ രാജ്ഞി

ലണ്ടണ്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ വര്‍ണവെറിയുണ്ടെന്ന മേഗന്‍ മാര്‍ക്കലിന്റെയും ഹാരി രാജകുമാരന്റെയും പരാമര്‍ശത്തില്‍ പ്രതികരണവുമായി ബ്രിട്ടീഷ് രാജകുടുംബം. മേഗനും ഹാരിയും നേരിടേണ്ടിവന്ന ദുരനുഭവങ്ങളില്‍ ഖേദിക്കുന്നുണ്ടെന്നും ഇരുവരുടെയും പരാമര്‍ശങ്ങള്‍ വളരെ ഗൗരവത്തോടെ എടുക്കുമെന്നും എലിസബത്ത്‌ രാജ്ഞി പറഞ്ഞു. പ്രശസ്ത മാധ്യമപ്രവര്‍ത്തക ഒപ്ര വിന്‍ഫ്രിയുമായുളള അഭിമുഖത്തിനിടെയായിരുന്നു രാജകുടുംബത്തില്‍ തനിക്ക് നേരിടേണ്ടിവന്ന വംശീയതയെക്കുറിച്ച് മേഗന്‍ വെളിപ്പെടുത്തിയത്.

ഹാരിയും മേഗനും കടന്നുപോയ വര്‍ഷങ്ങളില്‍ വര്‍ണവിവേചനം നേരിടുകയായിരുന്നു എന്നതില്‍ ഖേദമുണ്ട്, വംശീയതയെക്കുറിച്ച് ഇരുവരും സംസാരിച്ച വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്, എല്ലായ്‌പ്പോഴും രാജകുടുംബം ഏറെ സ്‌നേഹിക്കുന്ന അംഗങ്ങളായിരിക്കും ഹാരിയും മേഗനും എന്നും ക്വീന്‍ എലിസബത്ത് പറഞ്ഞു.

തന്റെ മകന്‍ ജനിക്കുന്നതിനു മുന്‍പായി രാജകുടുംബത്തില്‍ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ നിറത്തെക്കുറിച്ച് ആശങ്കയോടെയുളള ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അവന്റെ നിറം മൂലം അവന് രാജകുമാരന്റെ പദവിയോ സുരക്ഷാസംവിധാനങ്ങളോ ലഭിക്കാന്‍ പോകുന്നില്ലെന്ന് ഹാരി രാജകുമാരന്‍ തന്നോട് പറഞ്ഞിരുന്നതായും മേഗന്‍ തുറന്നുപറഞ്ഞിരുന്നു.

മേഗന്‍ നേരിട്ട പ്രശ്‌നങ്ങള്‍ അവളുടേതുമാത്രമല്ല അവള്‍ പ്രതിനിധാനം ചെയ്യുന്ന വംശത്തിന്റെതുകൂടിയാണെന്ന് ഹാരി രാജകുമാരന്‍ അഭിമുഖത്തില്‍ പറഞ്ഞു. 2020-ല്‍ എല്ലാ രാജകീയ പദവികളുമുപേക്ഷിച്ച് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കലും മകന്‍ ആര്‍ച്ചിക്കൊപ്പം വടക്കേ അമേരിക്കയിലേക്ക് താമസം മാറിയിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More