അമേരിക്കയില്‍ വീണ്ടും ഭീകരാക്രമണം; പത്തുപേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ വീണ്ടും ഭീകരാക്രമണം. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം ബോള്‍ഡര്‍ നഗരത്തിലെ ഒരു ഗ്രോസറി കടയിലാണ് സംഭവം നടന്നത്. അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുള്ളതിനാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഒരാഴ്ചക്കിടെ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.

കസ്റ്റഡിയിലുള്ള വെള്ളക്കാരനായ ഭീകരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിവയ്പില്‍ വംശീയ പ്രേരണയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് മഹാമാരി സമയത്ത് ഏഷ്യന്‍ വിവേചനം തടയുന്നതിനായി രൂപീകരിച്ച എഎപിഐ-യുടെ പേര് സംഭവത്തിനു പിന്നില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. രണ്ടു ദിവസം മുന്‍പ് അറ്റ്‌ലാന്റയിലെ മൂന്ന് മസാജ് പാര്‍ലറുകളിലായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ ആറുപേര്‍ ഏഷ്യന്‍ വംശജരാണ്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ രാജ്യവ്യാപകമായി ഏഷ്യന്‍ അമേരിക്കക്കാരെ ലക്ഷ്യമിട്ട് 3,800 ഓളം ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവത്തെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ അന്വേഷിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കൊളറാഡോ ഗവര്‍ണര്‍ ജറേദ് പൊളിസും സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്ന് പ്രതികരിച്ചു.

Contact the author

web news

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More