ഗ്രീൻലാന്റ് തെരഞ്ഞെടുപ്പിൽ പ്രധാന പ്രതിപക്ഷ പാർട്ടിയായ 'കമ്മ്യൂണിറ്റി ഓഫ് ദി പീപ്പിൾസ്' പാർട്ടി മൂന്നിലൊന്നിൽ കൂടുതൽ വോട്ടുകൾ നേടി ഏറ്റവും വലിയ പാർട്ടിയായി. 31 സീറ്റുകളുള്ള ഗ്രീൻലാൻഡ് നാഷണൽ അസ്സംബ്ലിയിൽ 37% വോട്ട് നേടിക്കൊണ്ടാണ് 12 സീറ്റിലും വിജയം വരിച്ചത്.
ആർടിക് ദ്വീപിൽ യൂറേനിയവും മറ്റു ലോഹങ്ങളും ഖനനം ചെയ്യാനുള്ള അന്താരാഷ്ട്ര പദ്ധതിയ്ക്ക് എതിരെ പോരാടുന്ന പാർട്ടിയാണ് കമ്മ്യൂണിറ്റി ഓഫ് ദി പീപ്പിൾസ്. പ്രധാന എതിരാളിയായ ഭരണകക്ഷി സെന്റർ ലെഫ്റ്റ് ഫോർവേഡ് സ്യുമിറ്റ് പാർട്ടി 29% വോട്ടും10 സീറ്റുകളും നേടി രണ്ടാം സ്ഥാനത്തെത്തി.
രാജ്യത്തെ പരിസ്ഥിതി ദുര്‍ബലമേഖലയിലെ ഖനനം എതിര്‍ക്കുന്ന കമ്മ്യൂണിറ്റി ഓഫ് ദി പീപ്പിൾസ് പാർട്ടിയുടെ നിലപാടിന് ലഭിച്ച അംഗീകാരമായി ഈ ജനവിധി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ക്വാനെഫ്ജെൽഡിലെ ഖനനം നടക്കില്ലെന്ന് ഐഎ നേതാവ് മ്യൂട്ട് എഗെഡ് പ്രഖ്യാപിച്ചു.