ലോകത്തില്‍ ഏറ്റവുമധികം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പുറം തള്ളുന്നത് ചൈനയെന്ന് പഠനം. ഒരാള്‍ക്ക് 59 കിലോഗ്രാം എന്ന തോതിലാണ് ചൈനയില്‍ പ്ലാസ്റ്റിക്ക് ഉത്‌പാദനം നടക്കുന്നത്. ഓസ്‌ട്രേലിയയിലെ പെർത്ത് ആസ്ഥാനമായുള്ള മിൻഡെറൂ ഫൗണ്ടേഷൻ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പ്ലാസ്റ്റിക് വേസ്റ്റ് മേക്കേഴ്‌സ് ഇൻഡെക്സിലാണ് ഇത് വ്യക്തമാക്കുന്നത്.
ലോകത്തിലെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ 2019 ലാണ് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെട്ടത്. 20 കമ്പനികളാണ്, ആഗോളതലത്തിൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ പകുതിയിലധികം നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ 6 കമ്പനികള്‍ ചൈനയിലാണ് സ്ഥിതിചെയ്യുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. ഒരാള്‍ക്ക് 53 കിലോഗ്രാം എന്ന തോതിലാണ് അമേരിക്ക ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്ക് നിര്‍മ്മിക്കുന്നത്. മൂന്നാം സ്ഥാനത്ത് ദക്ഷിണകൊറിയയാണ്. ഒരാള്‍ക്ക് 44 കിലോഗ്രാം എന്ന തോതിലാണ് കൊറിയ ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക