ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ 12 വര്‍ഷമായി തുടരുന്ന ഭരണത്തിന് അന്ത്യം. വിശ്വാസ വോട്ട് നേടിയ ഐക്യ സർക്കാർ അധികാരമേല്‍ക്കും. തീവ്രദേശീയവാദിയായ നാഫ്തലി ബെനറ്റ് ആണ് പുതിയ പ്രാധാനമന്ത്രി. നെതന്യാഹുവിന്റെ മുന്‍ അനുയായിയും വലതുപക്ഷ പാര്‍ട്ടി യമിനയുടെ നേതാവുമാണ് അദ്ദേഹം.
നഫ്താലി ബെന്നറ്റും പ്രതിപക്ഷ നേതാവ് യെയിര്‍ ലാപിഡും രണ്ടു വര്‍ഷം വീതം പ്രധാനമന്ത്രി പദം പങ്കിടാനാണ് ധാരണ. ആദ്യ രണ്ടു വര്‍ഷം നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകും. 2023 സെപ്റ്റംബർവരെയാകും ബെന്നറ്റിന്റെ കാലാവധി. തുടര്‍ന്ന് അവാസന രണ്ടു വര്‍ഷത്തേക്ക് യെയിര്‍ ലാപിഡിന് അധികാരം കൈമാറും.
രണ്ടു വര്‍ഷത്തിനിടെ നാല് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം തുടര്‍ന്ന നെതന്യാഹുവിന് മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായിരുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം അദ്ദേഹത്തിന് ലഭിച്ചെങ്കിലും സഖ്യം രൂപീകരിച്ച് ആവശ്യമായ ഭൂരിപക്ഷം കണ്ടെത്തുന്നതില്‍ നെതന്യാഹു പരാജയപ്പെടുകയായിരുന്നു.
എട്ട് പ്രതിപക്ഷ പാർട്ടികൾ ചേര്‍ന്നാണ് പുതിയ സഖ്യം രൂപീകരിച്ചത്. ലാപിഡ്, നഫ്താലി ബെന്നറ്റ്, അറബ് ഇസ്ലാമിറ്റ് റാം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബ്ബാസ് എന്നിവര്‍ പുതിയ സര്‍ക്കാരിന്റെ കരാറില്‍ നേരത്തെ ഒപ്പുവെച്ചിരുന്നു. എല്ലാ ഇസ്രയേലികളുടെയും പ്രധാനമന്ത്രിയായിരിക്കുമെന്നാണ് വിശ്വാസ വോട്ട് നേടിയ ശേഷം സഭയിൽ നടത്തിയ പ്രസംഗത്തിൽ 49 കാരനായ നഫ്താലി ബെന്നറ്റ് പറഞ്ഞത്.