മഹാദേവ് ബെറ്റിംഗ് ആപ്പിന്റെ ബുദ്ധികേന്ദ്രമായ ശുഭം സോണി എന്റെ ബാല്യകാല സുഹൃത്താണ്. ഛത്തീസ്ഗഢിലെ കണ്‍സ്ട്രക്ഷന്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് ശുഭം എന്നോട് പറഞ്ഞു. ഇതിനുളള പണവും സംഘടിപ്പിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് അവന്റെ നിര്‍ദേശപ്രകാരം ഞാന്‍ റായ്പൂര്‍ വിമാനത്താവളത്തിലെത്തി
കോൺഗ്രസ്സ് നൽകിയ വാഗ്ദാനങ്ങൾ എന്നും പാലിച്ചിട്ടേ ഉള്ളൂ. അധികാരത്തിലെത്തിയാൽ കർഷക വായ്പകൾ എഴുതിത്തളളുമെന്ന് പറഞ്ഞു. വെറും രണ്ട് മണിക്കൂർ കൊണ്ട് അത് കാണിച്ചു കൊടുത്തു. വൈദ്യുതി ബിൽ പകുതിയായി കുറച്ചു. എല്ലാ കുടുംബങ്ങള്‍ക്കും 35 കിലോഗ്രാം പച്ചക്കറികള്‍ നല്‍കി. അതിനാൽ ജനങ്ങൾ കോൺഗ്രസ്സിൽ ഉറച്ചു വിശ്വസിക്കുന്നു'- ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും പണം ഓണ്‍ലൈനായി എല്ലാവരുടെയും അക്കൗണ്ടുകളിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി അപേക്ഷകള്‍ പൂരിപ്പിക്കേണ്ട, വരിനില്‍ക്കേണ്ട, വീടുകളില്‍ നടത്തുന്ന സർവേ പ്രകാരം പണം ഓണ്‍ലൈനായി എത്തുമെന്നും ദാരിദ്ര്യ നിർമ്മാർജ്ജനമാണ് കോൺഗ്രസ്സിന്റെ ലക്ഷ്യമെന്നും ബാഗേൽ വ്യക്തമാക്കി.
നാരായണ്‍പൂരില്‍ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ക്രിസ്ത്യന്‍ പളളിക്കുനേരേ ആക്രമണമുണ്ടായത്. പ്രദേശത്ത് ആദിവാസികളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും അനധികൃതമായി പളളികള്‍ നിര്‍മ്മിക്കുന്നുവെന്നും ആരോപിച്ചാണ് അക്രമികള്‍ പളളി അടിച്ചുതകര്‍ത്തത്.
ഗ്രാമങ്ങളില്‍ നടത്തപ്പെടുന്ന ഓരോ ആചാരങ്ങളും കര്‍ഷകരുടെ ഐശ്വര്യത്തിന് വേണ്ടിയുള്ളതാണ്. കഴിഞ്ഞ വര്‍ഷം വരെ തന്‍റെ പിതാവാണ് ചാട്ടവാര്‍ അടിയേല്‍ക്കാറുള്ളത്. എന്നാല്‍ ഇപ്പോൾ ഭരോസ ഠാക്കൂറിന്‍റെ മകനായ താന്‍ ഈ പാരമ്പര്യം പിന്തുടരുന്നു. നമ്മുടെ പൂർവ്വികർക്ക് ഇത്തരം പാരമ്പര്യങ്ങൾ ഉണ്ടായിരുന്നു
റായ്പൂര്‍ പൊലീസാണ് മുഖ്യമന്ത്രിയുടെ അച്ഛന്‍ നന്ദകുമാര്‍ ബാഗലിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ നന്ദകുമാര്‍ ബാഗലിനെ പതിനഞ്ച് ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ബ്രാഹ്മണ സമൂഹ സംഘടന നല്‍കിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ ഡി ഡി നഗര്‍ പൊലിസ് കേസെടുത്തത്
ആനകളുടെ ജഡങ്ങള്‍ ലഭിച്ച പ്രദേശത്തെ സാമ്പിളുകളും വനംവകുപ്പ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പൈനാപ്പിളിൽ വച്ച പടക്കം കടിച്ച് കേരളത്തില്‍ ആന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിനു ശേഷമാണ് സമാനമായ കൂടുതല്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.
മദൻവാഡ സബ് ഇൻസ്പെക്ടർ ശ്യാം കിഷോർ ശർമയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം നക്സലുകളുമായി മുഖാമുഖം എത്തിയത്. എസ്‌ഐ ശ്യാം കിഷോർ ശർമ വെടിയേറ്റു മരിച്ചു. ഡിവിഷണൽ കമ്മിറ്റി അംഗവും ഏരിയാ കമ്മിറ്റി അംഗവും ഉൾപ്പെടെ നാല് നക്സലുകൾ കൊല്ലപ്പെട്ടു.