വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന ആരോപണം ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഈ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.
അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ ഹെലിക്കോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നെന്നും ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അർമേനിയന്‍ അതിർത്തിയിൽവെച്ച് റഷ്യൻ സൈനിക ഹെലികോപ്റ്റർ വെടിവെച്ചതായി അസർബൈജാൻ. സംഭവത്തിൽ രണ്ട് ക്രൂ അംഗങ്ങൾ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു
നരേന്ദ്രമോദി ഹെലികോപ്റ്ററിൽ എത്തി പണം വിതറുമെന്ന വാർത്ത ഏപ്രിൽ 15 നാണ് ചാനൽ നൽകിയത്