അർമേനിയന്‍ അതിർത്തിയിൽവെച്ച് റഷ്യൻ സൈനിക ഹെലികോപ്റ്റർ വെടിവെച്ചതായി അസർബൈജാൻ. സംഭവത്തിൽ രണ്ട് ക്രൂ അംഗങ്ങൾ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
'ഈ ദാരുണമായ സംഭവവുമായി ബന്ധപ്പെട്ട് അസർബൈജാന്‍ മാപ്പു പറഞ്ഞു'വെന്നും, അവര്‍ക്കൊരു കയ്യബദ്ധം പറ്റിയതാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അർമേനിയയ്ക്കും അസർബൈജാനുമിടയിലൂടെ അതിർത്തിയോട് ചേർന്ന് മങ്ങിയ കാലാവസ്ഥ കാരണം താഴ്‌ന്നുപറന്ന ഹെലികോപ്റ്റർ ആണ് വെടിവെച്ചിട്ടത്.
റഷ്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ സാധാരണ ഈ മേഖലയിലൂടെ പറക്കാറില്ല. അർമേനിയൻ വിഘടനവാദികളുമായി നിരന്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന പ്രദേശവുമാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്നും അസർബൈജാൻ അറിയിച്ചിട്ടുണ്ട്.