സ്ഥിരോത്സാഹത്താലും കഠിന പരിശ്രമത്താലും കടുത്ത ദാരിദ്ര്യത്തിന്റെ ചുഴികളില്‍ നിന്ന് നീന്തിക്കയറിയ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ മകന്‍ എത്തിപ്പിടിച്ചത് ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്ത് മറ്റാര്‍ക്കും കയ്യെത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരങ്ങലായിരുന്നു. 1961 നവംബര്‍ 14-ന് കെ എസ് ആന്റണി സംവിധാനം ചെയ്ത 'കാല്‍പ്പാടുകള്‍'
ഓരോ മണ്ണടരും അവയില്‍ നിങ്ങള്‍ക്കായി മറഞ്ഞിരിക്കുന്ന മനുഷ്യരുടെ ഉപയോഗവസ്തുക്കളുടെ പൊട്ടും പൊടിയും, മനസില്‍ പോയകാലത്തിന്‍റെ ഒരു ഭൂപടം വരയ്ക്കുന്നു. ചിറകു നഷ്ടപ്പെട്ട കളിപ്പാട്ടവും പൊട്ടിയടര്‍ന്ന പാത്രക്കഷ്ണവും ചിതറിത്തെറിച്ച മുത്തും തുരുമ്പെടുത്ത പണിയായുധവും നിങ്ങളോട് ചരിത്രം പറയുന്നു. വസ്തുക്കള്‍ ചരിത്രം കലമ്പുന്ന മണ്ണടരുകളുടെ മഹനീയതയാണ് പുരാവസ്തു ഗവേഷണം. നിങ്ങള്‍ ഉപേക്ഷിച്ചു പോയ വസ്തുക്കള്‍ നിങ്ങളെപ്പറ്റി പറയുന്ന ചരിത്രം. വീട്ടു പിന്‍മുറ്റത്തെ ചരിത്രാന്വേഷണം
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു പുറത്ത് വളര്‍ന്നുവരുന്ന സമരങ്ങള്‍ ഇത്തരം മാഞാലങ്ങളല്ല എന്നും കുറേക്കൂടി റാഡിക്കലാണ് എന്നും തോന്നുന്നതുകൊണ്ടാവാം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അവയെ പേടിക്കുന്നുണ്ട്. പ്ലാച്ചിമടയില്‍ സമരം ചെയ്തവരേയും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവരേയുമൊക്കെ വിളിച്ച് ഗുണ്ടാ ലിസ്റ്റില്‍ പെടുത്താനുള്ള പൊലീസിന്‍റെ നീക്കം ഇത്തരത്തില്‍ മാത്രമേ കാണാന്‍ കഴിയൂ.
ഇന്നെന്ന പോലെ സാമ്പത്തിക- സാമൂഹ്യ സാഹചര്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ സി പി എം ദുർബലപ്പെടുമായിരുന്നു. ഇത്തരം ചരിത്രാനുഭവങ്ങൾ തിരിച്ചറിയാതെയാണ് കോൺഗ്രസ്സും വാലേത്തൂങ്ങി സംഘടനകളും കെ റയിൽ പദ്ധതിയെ എതിർക്കുന്നത്.
പൂർവ്വ നിശ്ചിതങ്ങളായ ചില സംവർഗങ്ങളിൽ ചിന്തയെ തളച്ചിടുമ്പോൾ ചിന്തയുടെ മൗലികതയും 'മറുനിർമ്മിതികളും' അസാധ്യമാവുന്നു. വിഷയം, വിഷയി, പ്രതിനിധാനം തുടങ്ങിയ സാർവജനീന സംവർഗങ്ങളെ വിമർശനാത്മകമായി സമീപിക്കാതെ പുതിയ ചിന്താതുടക്കങ്ങൾ അസാധ്യമാണെന്നുതന്നെ പറയാം
എന്തിനാണ് ഇങ്ങിനെ സീറ്റ് ബെല്‍റ്റിടാന്‍ നിര്‍ബന്ധിക്കുന്നത്? ആലോചിച്ചുനോക്കിയിട്ടുണ്ടോ? നമ്മുടെ വാഹനങ്ങളിൽ, പ്രത്യേകിച്ച് ഫോർവീൽ ഡ്രൈവുകളിൽ കാണുന്ന സീറ്റ് ബെൽറ്റുകൾ ഇല്ലായിരുന്നെങ്കിൽ എത്രമാത്രം മരണങ്ങളും, പരിക്കുകളും മനുഷ്യർക്ക് സംഭവിക്കുമായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ സീറ്റ് ബെല്‍റ്റിന്‍റെ പ്രാധാന്യം മനസ്സിലാകൂ.
കിഴക്കമ്പലത്തെ തമ്പ്രാൻ വാഴ്ചക്കെതിരെയും അവരുടെ നിയമ ലംഘനങ്ങൾക്കെതിരെയും ആദ്യമായല്ല പരാതി ഉയരുന്നത്. തൊഴിലാളികളെ വിലയ്ക്കെടുത്ത് വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തി ജനാധിപത്യത്തിന് വിലപറഞ്ഞവരാണിവർ. മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ബലത്തിൽ കമ്പനിത്തൊഴിലാളികൾ കാണിച്ച ആക്രമണത്തെയും പേക്കൂത്തിനെയും ലഘൂകരിക്കാനും
ഇപ്പോൾ സി.പി.എമ്മിൻ്റെ സംഘടനാ സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. കണ്ണൂരിൽ എം.വി. ജയരാജൻ വീണ്ടും സെക്രട്ടറിയായി. ആക്ഷേപങ്ങൾക്കൊടുവിൽ കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറി പദവിയിൽ തിരിച്ചെത്തി
പാർട്ടിക്കുള്ളിലെ ഗ്രൂപ്പുപോര് നിലനിന്നപ്പോൾ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വ്യക്തമായൊരു സാമ്പത്തിക നയം മുന്നോട്ടുവെക്കാൻ കഴിയാതിരുന്നതിനാലും, അടിത്തട്ടിൽ വരെ ഗ്രൂപ്പ് മത്സരം എത്തിച്ചേർന്നതിനാലുമാണ് യു ഡി എഫിന് വിജയിക്കാനും നേരിയ ഭൂരിപക്ഷത്തോടെ ഉമ്മൻചാണ്ടിക്ക് മുഖ്യമന്ത്രിയാകാനും കഴിഞ്ഞത്