വാദിക്കാൻ ആളില്ലാതെ ദിശ രവി ആ മജിസ്‌ട്രേറ്റിന് മുന്നിൽ പൊട്ടിക്കരഞ്ഞു. താൻ രാജ്യത്തിന് എതിരായി ഒന്നും ചെയ്തില്ല എന്ന് ആ 21 കാരി പറഞ്ഞു. കർഷകരോടും ഗ്രെറ്റ ട്യൂൻബെർഗിനോടും അനുഭാവം തോന്നി ദിശ ചെയ്ത കാര്യം എങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്?
ഹിറ്റ്ലര്‍ യഹൂദന്‍മാര്‍ക്കെതിരായിട്ട് ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് വിചാരണാവേളയില്‍ അദ്ദേഹത്തിനുവേണ്ടി വാദിക്കപ്പെട്ടത്. എന്താ കാരണം? പൗരാവകാശങ്ങള്‍ ഹനിച്ചിട്ടില്ല. എന്തുപറ്റി? യഹൂദന്‍മാരുടെ പൗരത്വം ഹിറ്റ്‌ലര്‍ നേരത്തേ എടുത്തുകളഞ്ഞിരുന്നു. പൗരന്മാരല്ലാത്തവര്‍ക്ക് പിന്നെ പൗരാവകാശങ്ങളുണ്ടാവില്ലല്ലോ! അതിനുതക്ക മാനസികാവസ്ഥ ഉണ്ടാക്കാനുള്ള പ്രചാരണങ്ങള്‍ അഥവാ നാം നേരത്തെ പറഞ്ഞ ബ്രെയിന്‍വാഷ് ഹിറ്റ്ലര്‍ നടത്തിയിരുന്നു. ഹിറ്റ്‌ലര്‍ ജര്‍മനിയിലെ ജനങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചത് ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയുടെ പരാജയത്തിന്റെ പ്രധാനകാരണം ജര്‍മനിയില്‍ തലമുറകളായി ജീവിക്കുന്നവരെങ്കിലും രാജ്യത്തോട് കൂറില്ലാത്ത, സ്വന്തം മതസമൂഹത്തോടുമാത്രം കൂറുളള, കച്ചവടക്കണ്ണുളള, ലാഭക്കൊതിയന്‍മാരായ യഹൂദന്‍മാര്‍ സ്വന്തം രാഷ്ട്രത്തിനെതിരായി പ്രവര്‍ത്തിച്ചു എന്നാണ്. അത് കളവായിരുന്നു,
ജര്‍മ്മനിയിലും ഇറ്റലിയിലുമുണ്ടായ ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ അതേപടി ഇന്ത്യയിലാവര്‍ത്തിക്കുമെന്ന് പറയാനാവില്ല. എന്നാല്‍ ഗ്രീസ് മുതല്‍ ഫ്രാന്‍സ് വരെയും ഓസ്ട്രിയ മുതല്‍ ഉക്രെയ്ന്‍ വരെയും പല യൂറോപ്യന്‍ നാടുകളില്‍ സമമകാലികമായി ഉയര്‍ന്നുവരുന്ന രാഷ്ട്രീയ ശക്തികളുടെ രൂപാവലിയില്‍ വരുന്നതുതന്നെയാണ് ഇന്ത്യയിലെ ആര്‍ എസ് എസ്
ഭൂരിപക്ഷ സമ്മതിയുടെ പിന്തുണയോടെ അധികാരത്തിലേറുന്ന ഒരു സംഘത്തിന് ഭരണഘടനയെ അടിയന്തരാവസ്ഥയിലൂടെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്. വേണമെങ്കില്‍ ഒന്നായിറദ്ദാക്കാനും പറ്റിക്കൂടായ്കയില്ല. അത്തരമൊരു ഘട്ടത്തിലെത്തിയാല്‍ ജനങ്ങള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരും.
എത്ര സമർത്ഥമായാണ്, എത്രമേൽ സ്വഭാവികമായാണ് 'മനുഷ്യൻ' എന്ന സങ്കല്പനത്തിലൂടെ 'സവർണത' ഒളിച്ചുകടത്തുന്നത്. ഏത് ജീവനാണ് രക്ഷയും ചികിത്സയും അർഹിക്കുന്നത്? മദ്യാസക്തരും മയക്കുമരുന്നിന് അടിമപ്പെട്ടവരും വിഷാദരോഗികളും മനോരോഗികളുമൊക്കെ നിങ്ങളുടെ ചികിത്സാലയത്തിന്റെ ഏത് മൂലയിൽ ആണ്? നിങ്ങളും നമ്മളും എത്രമേൽ സുവ്യക്തമാണ്. എന്നിട്ടും നാം പറയുന്നു, മനുഷ്യൻ, ഹാ എത്ര സുന്ദരമായ പദം!
നിയമം നിര്‍മ്മിക്കാനും നടപ്പാക്കാനുമുള്ള സമ്മര്‍ദ്ദം അതു പ്രയോജനപ്പെടേണ്ട ജന വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നു വരുന്നതാണ് നല്ലത്. അവര്‍ക്കുവേണ്ടി മറ്റാരെങ്കിലും നല്‍കുന്ന സമ്മാനമാവരുത് അത്. ഓരോ നിയമ നിര്‍മ്മാണവും അതാര്‍ക്കുവേണ്ടി എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടിരിക്കും.
മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് എല്‍ ഐ സിയുടെ ഓഹരി വില്‍പ്പന നടത്താനുള്ള നീക്കങ്ങള്‍ ആദ്യമായി നടത്തിയത് എങ്കിലും ഒന്നാം യു പി എ മന്ത്രിസഭയിലെ ഇടതുപക്ഷ സാന്നിധ്യം അതിനു തടസ്സമായി. പിന്നീടും ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയ പിന്നീട് വന്ന കേന്ദ്ര സര്‍ക്കാരുകളുടെ പ്രവര്‍ത്തന ഫലമായാണ് 49 ശതമാനം വിദേശ മൂലധനമാകാം എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചത്. ഇതിപ്പോള്‍ അതിന്റെ പ്രവര്‍ത്തന പന്താവിലേക്ക് അതിശക്തമായി നീങ്ങുന്നു
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവനും സംഘപരിവാര്‍ രാഷ്ട്രീയവും രാഹുല്‍ ഗാന്ധിയും തമ്മിലെന്ത് എന്ന് പെട്ടെന്നു കയറി ചോദിക്കരുത്, ഒരിച്ചിരി കേട്ടിരുന്നാല്‍ പിടികിട്ടും. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാണിക്കുന്ന ഒരു മാതൃകയുണ്ട്.