മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ദാരിദ്ര്യത്തിന്റെ അങ്ങേയറ്റമായിരുന്നു 63 വർഷത്തെ ആ ഭൗതികജീവിതം. എത്രത്തോളമെന്നാൽ, അവരുടെ മുമ്പോ ശേഷമോ അത്തരത്തിലൊരു ദാരിദ്ര്യം ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ലെന്ന് ജീവചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. അന്ത്യമായപ്പോൾ പരിശുദ്ധ ശരീരത്തിലേക്ക് വെളിച്ചം കാണാൻ അയൽവാസിയുടെ പക്കൽനിന്ന് എണ്ണ വായ്പ വാങ്ങുകയായിരുന്നെന്നും ചരിത്രം രേഖപ്പെടുത്തുന്നു. വീട്ടിൽ ദിവസങ്ങളോളം അടുപ്പിൽ തീ പുകയാറുണ്ടായിരുന്നില്ല. വയറിൽ കല്ലു കെട്ടി നടക്കുമായിരുന്നു. ആയിഷാബീവി പറയുന്നു: 'നബിതിരുമേനിയുടെ ജീവിതകാലത്ത് ആകെ മൂന്നു ദിവസം പോലും അവിടുന്ന് ഗോതമ്പുറൊട്ടി വയറുനിറയെ കഴിച്ചിട്ടില്ല'.
ബ്രിട്ടീഷുകാരോടും ജന്മി നാടുവാഴിത്ത ശക്തികളോടും മാത്രമല്ല പകർച്ചവ്യാധികളോടും പൊരുതിക്കൊണ്ടാണ് കേളുഏട്ടൻ്റെ തലമുറ കർഷക ബഹുജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തത്. കോളറ, വസൂരി പോലുള്ള പകർച്ചവ്യാധികൾ പടർന്നപ്പോൾ ദുരിതമനുഭവിക്കുന്നവരെ ശുശ്രൂഷിച്ചും ശാസ്ത്രീയ ചികിത്സാമാർഗ്ഗങ്ങൾ എത്തിച്ചും മഹാമാരികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്
തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി നീക്കിവെച്ചതൊഴിച്ചാൽ ശ്രീമതി നിർമലാ സീതാരാമൻ്റെ കോവിഡു പാക്കേജ് എന്നത് ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളെയും ഭൂമിയും ആകാശവുമുൾപ്പെടെ സമസ്ത പ്രകൃതി വിഭവങ്ങളെയും ആഗോള ഫൈനാൻസ് മൂലധനത്തിന് അടിയറ വെക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപനങ്ങൾ മാത്രമാണ്
ഈ മരണങ്ങൾ ജനാധിപത്യത്തിലെ തീവണ്ടിയപകടമാണ്, ഒരു കാലത്തും നഷ്ടപരിഹാരം കൊടുത്ത് വീട്ടാനാവാത്തത്. റെയിലിൽ കൂടി നടക്കുന്നത് അനധികൃതമാകയാൽ റെയിൽവെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുമില്ല, നിർജ്ജനവഴികളിലൂടെ കിതച്ചു പായുന്ന തീവണ്ടി മനുഷ്യന്റെ കിതപ്പ് കേട്ടതായി അറിവുണ്ടോ..!
വൈറസ് പ്രതിരോധത്തിന്റെ ശാസ്ത്രീയമാർഗങ്ങൾ മെനയുന്നതായി കരുതേണ്ട ശാസ്ത്രസമൂഹത്തിന്റെ നിഗമനങ്ങൾ, രാജ്യത്തും സംസ്ഥാനത്തും കട്ടപിടിച്ച ഇരുട്ടിലാണെന്നു വേണം കരുതാൻ. രാഷ്ട്രീയനേതൃത്വത്തിന്റെ ഏതെങ്കിലും തലത്തിൽ അവരെ മുഖവിലക്കെടുക്കുന്നുണ്ടോ എന്നുപോലും ഒട്ടും വ്യക്തമല്ല.
എല്ലാ സമ്പത്തും ഉല്പാദിപ്പിച്ചു ദരിദ്രരായി കഴിയുന്ന തൊഴിലാളികളെയും ഭൂമിയിലെ എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച വിരൂപരായി കഴിയുന്നവരെയും സർവ്വ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും സൃഷ്ടിച്ചുനിസ്വരും ദുരിത ജീവിതം നയിക്കുന്നവരുമായ മനുഷ്യരുടെ അതിജീവനത്തെ കുറിച്ചാണ് ജീവിതം മുഴുവൻ മാർക്സ് ചിന്തിച്ചത്