മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ആലുവ ചുണങ്ങംവേലി സെന്റ് മേരീസ് പ്രൊവിഡൻസ് മഠത്തിലെ കന്യാസ്ത്രീകൾക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്
ലോകത്തു തന്നെ കേസ് ഫറ്റാലിറ്റി റേറ്റ് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണ് ഇന്ന് കേരളം. കേരളത്തിലെ കേസ് ഫറ്റാലിറ്റി റേറ്റ് 0.33 ശതമാനം ആണ്. അതായത് 100 പേരിൽ 0.33 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്
മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (2), ശ്രീകൃഷ്ണപുരം (2), വയനാട് ജില്ലയിലെ മേപ്പാടി (19, 22), കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മുന്‍സിപ്പാലിറ്റി (5, 22) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
ഫെയ്സ് കവറുകൾ ഓരോ ദിവസവും കഴുകി വൃത്തിയാക്കണമെന്നും, ആവശ്യപ്രകാരം മുഖംമറക്കാൻ ഏതെങ്കിലും കോട്ടൺ തുണി ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്രം പ്രസ്താവിച്ചു.
ഇന്ത്യയുടെ കിഴക്കൻ തീരത്ത് നിന്ന് 1,200 കിലോമീറ്റർ അകലെയുള്ള ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ കാർ നിക്കോബാർ എയർബേസിൽ ഹാർപൂൺ മിസൈലുകളുമായി സായുധരായ പത്തോളം ജാഗ്വർ വ്യോമസേന നിലയുറപ്പിച്ചിട്ടുണ്ടെന്ന് വിശ്വസ്ത വൃത്തങ്ങൾ അറിയിച്ചു.
എല്ലാ രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രി എല്ലാ മന്ത്രിമാര്‍ക്കും നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് -19 രോഗികള്‍ക്ക് കിടക്കകള്‍ അനുവദിച്ചില്ലെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിൽ AZD1222 എന്ന വാക്സിൻ അനുകൂലമായാണ് പ്രതികരിച്ചത്. ചെറിയ ചില പാർശ്വഫലങ്ങൾക്ക് കാരണമായേക്കാമെങ്കിലും ഇവ പാരസെറ്റമോൾ കഴിക്കുന്നതിലൂടെ കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,082 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 596 പേരാണ് രാജ്യത്ത് മരണമടഞ്ഞത്
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 44 ആയി
ഇതിന് മുന്‍പും നിരവധി തവണ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റ് ടെലിവിഷനും നിലവിലുണ്ടായിരുന്നുവെന്ന് 2018 ല്‍ ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.
290 അംഗ വിമാനക്കമ്പനികളുള്ള ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) വരുമാനം 419 ബില്യണ്‍ ഡോളറായി കുറയും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം ഇടിവ്. കമ്പനിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം മാര്‍ച്ച് വരെയുളള കണക്കില്‍ 48.9 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ എയര്‍ലൈന്‍ ആയിരുന്നു ഇന്‍ഡിഗോ. തുടര്‍ച്ചയായി 10 വര്‍ഷമായി കമ്പനി ലാഭത്തിലായിരുന്നു.