മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പോര്‍ച്ചുഗലിന് പിന്നാലെ ബ്രസിലും ഇന്ന് ഖത്തറിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്റീനോ ഇന്ന് മാധ്യമങ്ങളെ കാണും. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. ഇതിഹാസ താരങ്ങളായ മെസിയുടെയും റൊണാള്‍ഡോയുടെയും അവസാന ലോകകപ്പാണിതെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അതുകൊണ്ട് തന്നെ തങ്ങള്‍ ഏറെ ആരാധിക്കുന്നവര്‍ ഫിഫ ലോകകപ്പ് സ്വന്തമാക്കണമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം പോര്‍ച്ചുഗല്‍-ബ്രസീല്‍ ഫൈനല്‍ മത്സരമാണ് തന്റെ സ്വപ്നമെന്ന് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു. ''ഞാന്‍ എപ്പോഴും സ്വപ്‌നം കാണുന്നു, ജീവിതത്തിലെ ഏറ്റവും കാഠിനമായ പോരാട്ടമാണ് ലോകകപ്പ് ഫുട്‌ബോള്‍ എന്ന് എനിക്കറിയാത്തതല്ല.
നിലവില്‍ ഫെൻവേ സ്‌പോർട്‌സ് ഗ്രൂപ്പ് (എഫ്.എസ്.ജി) ആണ് ക്ലബിന്‍റെ ഉടമസ്ഥര്‍. 2021ന്റെ ആരംഭത്തിൽ യു.എസ് ശതകോടീശ്വരൻ ജെറി കർദിനാളിന്റെ ഉടമസ്ഥതയിലുള്ള റെഡ്‌ബേഡ് കാപിറ്റൽ എഫ്.എസ്.ജിയുടെ 10 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. തുടര്‍ന്നും ഉടമസ്ഥാവകാശം വിട്ടുനല്കാതെ ഷെയര്‍ മാത്രമാണോ വില്‍ക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
വര്‍ഷങ്ങളായി വനിതാ ക്രിക്കറ്റര്‍മാര്‍ ഉന്നയിക്കുന്ന പ്രശ്‌നത്തിനാണ് ബി സി സി ഐ പ്രഖ്യാപനത്തോടെ പരിഹാരമാകുന്നത്. അടുത്ത വര്‍ഷം മുതല്‍ വനിതാ ഐ പി എല്‍ ആരംഭിക്കാന്‍ ബി സി സി ഐ വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ തീരുമാനമായിരുന്നു.
19 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 2003ല്‍ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെങ്കലമാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇതിനു മുന്‍പ് ഇന്ത്യയുടെ ഒരേയൊരു മെഡല്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്.
എന്നാല്‍ പരാതിക്കാരിയുടെ ഒരു ആരോപണങ്ങള്‍ക്കും തരിമ്പുപോലും തെളിവില്ലെന്നു കണ്ടതോടെ ഒരു ഘട്ടത്തില്‍ അഭിഭാഷകര്‍തന്നെ കേസ് പിന്‍വലിക്കാന്‍ ശ്രമിച്ചിരുന്നു. കോടതിയുടെ സമയം അനാവശ്യമായി കളഞ്ഞുവെന്നും വ്യവഹാര പ്രക്രിയകള്‍ ദുരുപയോഗപ്പെടുത്തിയെന്നും വഴിതെറ്റിക്കാന്‍ ശ്രമിച്ചുവെന്നും നിരീക്ഷിച്ച ലാസ് വെഗാസ് ജില്ലാ ജഡ്ജി ജെന്നിഫർ ഡോർസി പരാതിക്കാരിയുടെ അഭിഭാഷകനെ കോടതിയില്‍നിന്ന് പുറത്താക്കാന്‍ ഉത്തരവിടുകയും ചെയ്തു
ഇന്ത്യക്കായി കളിക്കാനിറങ്ങിയപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കളിയില്‍ നിന്നും വിരമിക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. കരുത്തരായ ഒരു കൂട്ടം യുവനിരയുടെ കൈയ്യില്‍ ഇന്ത്യന്‍ ടീം സുരക്ഷിതമാണ്. ടീമിന് ഇനിയും ഏറെ ദൂരം പോകുവാനുണ്ട്.