ടോക്യോ: 600 കോടി രൂപ മുടക്കി ബഹിരാകാശ യാത്ര നടത്തിയ ജപ്പാന് ശതകോടീശ്വരന്‍ തിരിച്ചെത്തി. യുസാകു മീസാവയും സഹയാത്രികരുമാണ് 12 ദിവസത്തെ ബഹിരാകാശയാത്ര വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയിരിക്കുന്നത്. റഷ്യയുടെ ബഹിരാകാശ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓൺലൈൻ ഫാഷൻ വ്യവസായി മീസാവ, സഹായി യോസോ ഹിരാനോ എന്നിവർക്കൊപ്പം റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ മിസുർകിയും ഉണ്ടായിരുന്നു. സോയൂസ് എം. എസ്-20യിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് യാത്ര പോയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നിരവധി ആരാധകരുള്ള യുസാകു 12 ദിവസത്തെ തന്റെ ബഹിരാകാശം ജിവിതം ഷൂട്ട് ചെയ്ത് ആരാധകര്‍ക്കായി സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. 2023 ല്‍ എലോൺ മസ്കിന്റെ സ്പേസ് എക്സ് ചന്ദ്രന് ചുറ്റും നടത്തുന്ന ബഹിരാകാശ യാത്രയില്‍ പങ്കെടുക്കാന്‍ യുസാകു മീസാവയും പദ്ധതിയിടുന്നുണ്ട്. 1990-ൽ ജപ്പാന് മാധ്യമപ്രവർത്തകൻ ടൊയോഹിറോ അകിയാമ മിർ ബഹിരാകാശ യാത്ര ചെയ്തതിന് ശേഷം ബഹിരാകാശം സന്ദർശിക്കുന്ന സ്വകാര്യ ജാപ്പനീസ് പൗരന്മാരാണ് യുസാകു മീസാവയും, യോസോ ഹിരാനോയും. കസാക്കിസ്ഥാനിലെ പുൽപ്രദേശത്ത് വിജയകരമായി തിരിച്ചിറക്കം പൂർത്തിയാക്കിയതോടെ റഷ്യയും ബഹിരാകാശ ടൂറിസത്തിലേക്ക് ചുവടുവെക്കുകയാണ്.