എണ്ണക്കടം വീട്ടാന്‍ ഇറാനിലേക്ക് തേയില കയറ്റി ശ്രീലങ്ക

ശ്രീലങ്ക: ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്ത എണ്ണയ്ക്കു പകരം തേയില നല്‍കാനൊരുങ്ങി ശ്രീലങ്ക. എണ്ണ ഇറക്കുമതി ചെയ്ത വകയില്‍ 251 മില്ല്യണ്‍ ഡോളറാണ് ശ്രീലങ്ക ഇറാന് കൊടുക്കാനുളളത്. രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 1893 കോടി രൂപ വരുമത്. ഈ കടം വീട്ടാനായി പ്രതിമാസം 5 മില്ല്യണ്‍ ഡോളര്‍ അതായത് 37 കോടി രൂപ മൂല്യമുളള തേയില ഇറാനിലേക്ക് അയക്കാനാണ് ശ്രീലങ്കയുടെ തീരുമാനം. ഇതാദ്യമായാണ് കടം തീര്‍ക്കാനായി ശ്രീലങ്കയ്ക്ക് തേയില വില്‍ക്കേണ്ടിവരുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിദേശ നാണ്യപ്രതിസന്ധിയും നേരിടുന്ന രാജ്യമാണ് ശ്രീലങ്ക. കൊവിഡ് വ്യാപനം മൂലം വിദേശ സഞ്ചാരികളില്ലാതായതും രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ വഷളാക്കി. കടം തിരിച്ചടയ്ക്കുന്ന രീതിക്കെതിരെ അമേരിക്കയും യുണൈറ്റഡ് നേഷന്‍സും രംഗത്തെത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി രമേഷ് പതിരന പറഞ്ഞു. ചായയെ ഭക്ഷ്യവസ്തുവായാണ് തരംതിരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി ഇറാനില്‍ നിന്ന് വാങ്ങിയ എണ്ണയുടെ കടമാണ് ഓരോ മാസവും തേയിലയയായി തിരിച്ചടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിവര്‍ഷം 340 ദശലക്ഷം കിലോ തേയിലയാണ് ശ്രീലങ്ക ഉല്‍പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 265 .5 ദശലക്ഷം കിലോ തേയില ശ്രീലങ്കയില്‍ നിന്ന് കയറ്റുമതി ചെയ്തു. തേയില കയറ്റുമതിയിലൂടെ 2020ല്‍ 1.24 ബില്ല്യണ്‍ ഡോളറാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More