ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് 6 മരണം; രണ്ടു ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

മസ്കറ്റ്: ഒമാനില്‍ രണ്ടുദിവസങ്ങളിലായി തുടരുന്ന കനത്തമഴയിലും കാറ്റിലും  മരണപ്പെട്ടവരുടെ എണ്ണം 6 ആയി. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആരംഭിച്ച മഴയില്‍ വെള്ളം കയറി റോഡുകളില്‍ ഗതാഗതം തടസ്സപെട്ടു. പല പ്രവിശ്യകളിലും വാഹനങ്ങള്‍  ഒഴുകി നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമായീല്‍ വിലായത്ത് പ്രദേശത്താണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബാക്കിയുള്ള മരണങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

പലയിടങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരെ സിവില്‍ ഡിഫന്‍ഡന്‍ വിഭാഗത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. അല്‍ ഖുവൈര്‍, സുഹര്‍, കാബുറ, ഖുറം, ബഹല, ബുറാമി, അല്‍ ആബി തുടങ്ങിയ പ്രദേശങ്ങളിലാണ് അതിശക്തമായ മഴ പെയ്തത്. മഴ തുടരുകയാണ്. എന്നാല്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പോലീസും  സിവില്‍ ഡിഫന്‍ഡന്‍ വിഭാഗവും സജ്ജമാണ് എന്നാണ് ഔദ്യോഗിക അറിയിപ്പ്. ദാഖിലിയ, ബത്തിനാ, അല ദഹിറാ തുടങ്ങിയ പ്രവിശ്യകളില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇന്നത്തോടെ (ഞായര്‍ ) ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുമെങ്കിലും  ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത്. ഖാബുറയടക്കമുള്ള പ്രവിശ്യകളില്‍ ഇതുവരെ 14 മി മീറ്റര്‍ വരെ മഴ ലഭിച്ചതായാണ് കണക്കാക്കപ്പെടുന്നത്. തീരപ്രദേശങ്ങളില ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More