പാക്കിസ്ഥാനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 13,000 കടന്നു

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മഹാപ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേരാണ് മരിച്ചത്. ജൂണ്‍ മാസം മുതല്‍ രാജ്യത്ത് 1290 പേര്‍ മരിച്ചതായി പാക്കിസ്ഥാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വാ, സിന്ധ് തുടങ്ങി രാജ്യത്തിന്റെ വലിയ പ്രവിശ്യകളെല്ലാം ഇപ്പോള്‍ വെളളത്തിനടിയിലാണ്. സിന്ധ് പ്രവിശ്യയില്‍ 180-ഉം, ഖൈബര്‍ പഖ്തൂണ്‍ഖ്വായില്‍ 138-ഉം, ബലൂചിസ്ഥാനില്‍ 125-ഉം പേര്‍ മരണപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രളയത്തില്‍ പതിനാല് ലക്ഷത്തിലധികം വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നിട്ടുണ്ട്. ഏഴുലക്ഷത്തിലധികം കന്നുകാലികളും ചത്തതായാണ് റിപ്പോര്‍ട്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ എന്‍ ജി ഒകളുമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രളയത്തില്‍ പത്ത് ബില്ല്യണ്‍ യു എസ് ഡോളര്‍ നാശനഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക വിവരം. ഇതുവരെ 7,23,919 കുടുംബങ്ങള്‍ക്ക് ഇരുപത്തിയയ്യായിരം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ സാമൂഹ്യ സുരക്ഷാ മന്ത്രി ഷാസിയ മാരി പറഞ്ഞു. ബലൂചിസ്ഥാന്‍, സിന്ധ്, പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍ഖ്വാ എന്നീ പ്രവിശ്യകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ലക്ഷക്കണക്കിനുപേരാണ് ഇതുവരെ അഭയം തേടിയത്. ഫ്രാന്‍സുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More