അമേരിക്ക: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റര്‍ സ്വന്തമാക്കി ശതകോടിശ്വരനായ ഇലോന്‍ മസ്ക്. കോടതി നിര്‍ദ്ദേശമനുസരിച്ച് കമ്പനി ഏറ്റെടുക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണ് മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ സിഇഒ പരാഗ് അഗ്രവാളിനെയും സിഎഫ്ഒ നെഡ് സെഗാലിനെയും പോളിസി മേധാവി വിജയ ഗഡ്ഡെയേയും പുറത്താക്കി. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് ധാരണയായപ്പോള്‍ മുതല്‍ പരാഗ് അഗര്‍വാളിനെ പുറത്താക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കമ്പനിയില്‍ നിന്നും ഇറങ്ങുമ്പോള്‍ നഷ്ടപരിഹാര തുകയോടൊപ്പം പരാഗിന് അദ്ദേഹത്തിന്‍റെ ഓഹരിയുടെ പങ്കും ലഭിക്കും. അതേസമയം, ആരായിരിക്കും പുതിയ മേധാവിയെന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ട്വിറ്ററിന്‍റെ പോളിസിയില്‍ മാറ്റം വരുമെന്നാണ് കണക്കുകൂട്ടല്‍. അമേരിക്കന്‍ മുന്‍ പ്രസിഡന്‍റിനെ ട്വിറ്ററില്‍ നിന്നും വിലക്കിയതിനെതിരെ മസ്ക് രംഗത്തെത്തിയിരുന്നു. കൂടാതെ വ്യാജപ്രൊഫൈലുകളെക്കുറിച്ച് വ്യക്തമായ വിവരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ട്വിറ്ററില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് വി ചാറ്റ് മാതൃകയിൽ ട്വിറ്ററിനെ ചാറ്റ് മുതൽ പണമിടപാട് വരെ ചെയ്യാൻ പറ്റുന്ന ഓൾ ഇൻ വൺ ആപ്പാക്കുമെന്ന് മസ്ക് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മസ്ക് തന്‍റെ ബയോ ചീഫ് ട്വിറ്റ് എന്ന് മാറ്റിയിരുന്നു. സാൻഫ്രാൻസിസ്കോയിൽ ഉള്ള ട്വിറ്റർ ആസ്ഥാനവും മസ്ക് സന്ദർശിച്ചിരുന്നു.