വാഷിംഗ്‌ടണ്‍: ശതകോടിശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുപിന്നാലെ 50% ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് സ്ഥാപകന്‍ ജാക്ക് ഡോര്‍സി. ട്വിറ്ററിലെ ജീവനക്കാരെ പിരിച്ചുവിട്ടതില്‍ താന്‍ വളരെയധികം ഖേദിക്കുന്നു. തുടക്കം മുതല്‍ തന്നോട് ഒപ്പമുള്ളവരും ഇപ്പോള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവരും വളരെ കഴിവുള്ളവരാണ്. ഇപ്പോള്‍ ജോലിയില്‍ നിന്നും പിരിഞ്ഞു പോകേണ്ടി വന്നവരോട് ഖേദം പ്രകടിപ്പിക്കുന്നു. തുടക്കം മുതല്‍ തന്നോടൊപ്പം നിന്നവരോട് എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും ജാക്ക് ഡോര്‍സി പറഞ്ഞു. ഈ വർഷം മേയിലാണ് ട്വിറ്റർ ബോർഡിൽ നിന്ന് ജാക്ക് ദോർസി പടിയിറങ്ങിയത്. അദ്ദേഹം സഹസ്ഥാപകനായി 2006-ൽ തുടങ്ങിയതാണ് ട്വിറ്റർ. 2007 മുതൽ ഡയറക്ടറായിരുന്നു. ജാക്ക് ഡോര്‍സി ഇപ്പോള്‍ തന്റെ പുതിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ 'ബ്ലൂസ്‌കി'യുടെ പ്രചാരണത്തിലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പകുതിയിലധികം ആളുകളെയാണ് ട്വിറ്ററില്‍ നിന്നും പറഞ്ഞുവിട്ടത്. 3700 പേര്‍ക്ക് ജോലി നഷ്ടമായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിരിച്ചുവിടലിന്‍റെ ഭാഗമായി കമ്പനി താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയിൽ മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് വിഭാഗങ്ങളിലെ എല്ലാവരെയും പിരിച്ചുവിട്ടു. ഇന്ത്യയിൽ മാത്രംപേര്‍ക്ക് ജോലി ഏകദേശം 200 പേര്‍ക്ക് ജോലി നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയുള്ള പിരിച്ചുവിടല്‍ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാര്‍ നിയമനടപടിക്കൊരുങ്ങുകയാണ്.