ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനെത്തയും ക്യാന്‍സര്‍ ബധിച്ചുവെന്നും പെലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്നും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കിയെന്നും പെലെ ആശുപത്രിയിൽ തന്നെ തുടരുമെന്നും മകൾ പറഞ്ഞു. കുറച്ച് നാളുകളായി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചികിത്സയിലാണ് പെലെ.
ഫിഫ ലോകകപ്പ് മത്സരത്തിനുശേഷം മെസ്സിയേയും എംബാപ്പെയേയും പെലെ അഭിനന്ദിച്ചിരുന്നു. കൂടാതെ മൊറോക്കോയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും പെലെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. അതേസമയം,താന്‍ വളരെ ആരോഗ്യവാനാണെന്നും വളരെയധികം പ്രതീക്ഷയോടെ, പതിവുപോലെ ഞാൻ ചികിത്സ തുടരുകയുമാണെന്നും പെലെ ആരാധകരെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഫുട്ബോള്‍ ആരാധകരെ ആശങ്കയിലാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
അര്‍ബുദത്തിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുണ്ട്. വന്‍കുടലിലെ ക്യാന്‍സറിന് ചികിത്സ തേടുന്ന 82കാരനായ പെലെ ദീര്‍ഘനാളായി ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ഏറെനാള്‍ ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. തനിയെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന പെലെക്ക് മറ്റ് അസുഖങ്ങളുമുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.