വെല്ലിങ്ടന്‍: ഇനിയൊരു തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കാനുള്ള ഊര്‍ജമില്ലെന്നും പ്രധാനമന്ത്രി സ്ഥാനം ഒഴിയാന്‍ സമയമായെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍. തെരഞ്ഞെടുപ്പ് വരെ എംപിയായി തുടരും. വരും ദിവസങ്ങളില്‍ തന്നെ ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനം രാജിവെക്കുമെന്നും പാര്‍ട്ടി മീറ്റിംഗില്‍ ജസിന്‍ഡ പറഞ്ഞു. ഒക്ടോബര്‍ 14- നാണ് ന്യൂസിലന്‍ഡില്‍ തെരഞ്ഞെടുപ്പ് നടക്കുക.
'താന്‍ ഒരു മനുഷ്യനാണ്. ഇപ്പോള്‍ വഹിക്കുന്ന പദവിയെക്കുറിച്ച് വ്യക്തമായ ധാരണ തനിക്കുണ്ട്. നമുക്ക് കഴിയുന്നിടത്തോളം നമ്മള്‍ പ്രവര്‍ത്തിക്കും. തന്നെ സംബന്ധിച്ചിടത്തോളം സമയമായിയെന്ന തോന്നലുണ്ടായിരിക്കുകയാണ്. നിങ്ങള്‍ എപ്പോഴാണ് ഉചിതമെന്നും അല്ലെന്നും തിരിച്ചറിയാനുള്ള ഉത്തരവാദിത്വം നമുക്ക് ഉണ്ടായിരിക്കണം. ഇനി ഈ പദവി നീതി പൂര്‍വ്വം നിര്‍വഹിക്കാന്‍ ഇനി തനിക്ക് സാധിക്കില്ലെന്ന് ബോധ്യമുണ്ട്. അതിനാലാണ് പദവി ഒഴിയാന്‍ തീരുമാനിച്ചത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഇപ്പോള്‍ താന്‍ ആഗ്രഹിക്കുന്നത്' - ജസിന്‍ഡ ആര്‍ഡേന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2017-ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസിന്‍ഡ ആര്‍ഡേന്‍. സഖ്യ സർക്കാരിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജസിൻഡ മൂന്നു വർഷത്തിനിപ്പുറം തന്റെ കക്ഷിയായ ലേബര്‍ പാര്‍ട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിച്ചത്. 1996നു ശേഷം ന്യൂസീലൻഡിൽ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത്. അതേസമയം, അടുത്തിടെ ജസിന്‍ഡ ആര്‍ഡേനും സര്‍ക്കാരിനും ജനപ്രീതി നഷ്ടമായിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.