ലണ്ടന്‍: കാറിന്‍റെ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വിഡിയോ ഷൂട്ട് ചെയ്ത സംഭവം വിവാദമായതിനുപിന്നാലെ ക്ഷമാപണം നടത്തി യു കെ പ്രസിഡന്റ് ഋഷി സുനക്. സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുന്നതിനായി വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ഋഷി സുനക് സീറ്റ് ബെല്‍റ്റ് അഴിച്ചത്. തന്‍റെ സീറ്റ് ബെല്‍റ്റ് കുറച്ച് സമയത്തേക്ക് മാത്രമാണ് മാറ്റിയതെന്നും തനിക്ക് തെറ്റുപറ്റിയതായി സമ്മതിക്കുന്നുവെന്നും ഋഷി സുനക് പറഞ്ഞു. യു കെ പ്രധാനമന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ഋഷി സുനകിന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ നീക്കം ചെയ്യുകയും ചെയ്തു.
യു കെയില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 500 പൗണ്ട് വരെ പിഴ ലഭിക്കും. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചുവെന്നും ലങ്കാഷയര്‍ പോലീസ് അറിയിച്ചു. അതേസമയം, എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ജാഗ്രതക്കുറവുണ്ടായതാണെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു. പൊലീസ്, അഗ്നിശമന പ്രവര്‍ത്തനം, രക്ഷാ പ്രവര്‍ത്തനങ്ങള്‍, സെര്‍ട്ടിഫൈ ചെയ്ത ചില മെഡിക്കല്‍ പ്രശ്‌നങ്ങള്‍ എന്നിവ അല്ലാതെയുള്ള യാത്രാ സമയത്ത് സീറ്റ് ബെല്‍റ്റ് ധരിക്കണം എന്നത് യുകെയിലെ കര്‍ശന നിയമമാണ്.
കഴിഞ്ഞ ദിവസം വടക്ക് പടിഞ്ഞാറൻ ലണ്ടനിലെ നോർത്ത് ഹോൾട്ടില്‍ നിന്നും ബ്ലാക് പൂളിലേക്ക് ജെറ്റ് വിമാനത്തില്‍ ഋഷി സുനക് യാത്ര ചെയ്തതും വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് സീറ്റ് ബെല്‍റ്റ് വിവാദം ഉയര്‍ന്നുവന്നിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക