റോസാരിയോ: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് വധഭീക്ഷണി. മെസ്സിയുടെ ഭാര്യ ആന്റൊണെല്ല റോക്കുസോയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന് നേരേ വെടിവെയ്പ്പ് നടത്തിയതിനുശേഷമാണ് മെസ്സിയ്ക്ക് നേരെ വധഭീഷണിയുണ്ടായത്. വ്യാഴാഴ്ച രാത്രി ബൈക്കിലെത്തിയ തോക്കുധാരികളായ രണ്ട്പേര്‍ ചേര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'മെസ്സി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. ജാവ്കിൻ ഒരു മയക്കുമരുന്ന് കടത്തുകാരൻ കൂടിയാണ്. അതിനാൽ അവൻ നിങ്ങളെ സംരക്ഷിക്കില്ല,' എന്നായിരുന്നു ഭീഷണി സന്ദേശത്തിൽ പറയുന്നത്. സൂപ്പർ മാർക്കറ്റിലെ കാർഡ് ബോർഡിൽ ഭീഷണി സന്ദേശം എഴുതിയിട്ടാണ് അക്രമികൾ മടങ്ങിയത്. മെസ്സിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിൻ. അതേസമയം ഭീഷണിസന്ദേശത്തോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബ്യൂണസ് ഐറിസില്‍നിന്ന് ഏകദേശം 320 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള മെസ്സിയുടെ ജന്മനാടായ റൊസാരിയോയിലാണ് സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. സംഭവസമയത്ത് സൂപ്പര്‍ മാര്‍ക്കറ്റ് അടഞ്ഞുകിടക്കുകയായിരുന്നതിനാല്‍ ആര്‍ക്കും ആളപായമില്ല. 14 തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.