ഭീകരര്‍ക്ക് കാനഡ സുരക്ഷിത താവളം; ട്രൂഡോയ്‌ക്കെതിരെ ശ്രീലങ്കന്‍ മന്ത്രി

കൊളംബോ:  കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സബ്‌രി. കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ചില ഭീകരര്‍ക്ക് കാനഡ സുരക്ഷിത താവളമാണെന്നും അലി സബ്‌രി പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്ര പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

'ചില ഭീകരര്‍ കാനഡയില്‍ സുരക്ഷിത താവളം കണ്ടെത്തി. കനേഡിയന്‍ പ്രധാനമന്ത്രി തെളിവുകളൊന്നുമില്ലാതെ അതിരുകടന്ന ആരോപണങ്ങളുന്നയിക്കുകയാണ്. ശ്രീലങ്കയില്‍ വംശഹത്യ നടന്നുവെന്ന് കാനഡ ആരോപിച്ചിരുന്നു. അത് വലിയൊരു കളളമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ വംശഹത്യ നടന്നിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. രണ്ടാംലോക മഹായുദ്ധ കാലത്ത് നാസികളുമായി ബന്ധമുണ്ടായിരുന്ന ഒരാള്‍ക്ക് കാനഡ ഉജ്ജ്വല സ്വീകരണം നല്‍കിയത് നാം കണ്ടു. അതുകൊണ്ടുതന്നെ കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല'- അലി സബ്‌രി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂണില്‍ ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡിയില്‍ വെച്ച് കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന ട്രൂഡോയുടെ ആരോപണമാണ് ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്ര ബന്ധത്തില്‍ വിളളലുണ്ടാക്കിയത്.

Contact the author

International Desk

Recent Posts

International

മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മതിച്ചു- മുഹമ്മദ് മുയിസു

More
More
International

ഫലസ്തീനില്‍ കൊല്ലപ്പെടുന്നത് നിരപരാധികള്‍; മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടണം - കമലാ ഹാരിസ്

More
More
International

'എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം' ; റഷ്യന്‍ സ്ത്രീകളോട് പുടിന്‍

More
More
International

സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദക്ഷിണേഷ്യയിലെ ആദ്യ രാജ്യമായി നേപ്പാള്‍

More
More
International

'ഫലസ്തീനുമായുള്ള ബന്ധം ചരിത്രപരമായി വേരുറച്ചത്- നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

More
More
International

യുഎസിൽ മൂന്ന് ഫലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു; രണ്ടുപേരുടെ നില ഗുരുതരം

More
More