ചില ഭീകരര്‍ കാനഡയില്‍ സുരക്ഷിത താവളം കണ്ടെത്തി. കനേഡിയന്‍ പ്രധാനമന്ത്രി തെളിവുകളൊന്നുമില്ലാതെ അതിരുകടന്ന ആരോപണങ്ങളുന്നയിക്കുകയാണ്. ശ്രീലങ്കയില്‍ വംശഹത്യ നടന്നുവെന്ന് കാനഡ ആരോപിച്ചിരുന്നു. അത് വലിയൊരു കളളമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ വംശഹത്യ നടന്നിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
എന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയത്താണ് കാനഡയിലേക്ക് താമസം മാറുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും അവിടെചെന്ന് ജോലി ചെയ്ത് ജീവിക്കാനായിരുന്നു തീരുമാനമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. പതിനാല്- പതിനഞ്ച് സിനിമകളാണ് പരാജയപ്പെട്ടത്. അപ്പോള്‍ മറ്റെവിടേക്കെങ്കിലും മാറുന്നതിനേക്കുറിച്ച് ചിന്തിച്ചിരുന്നു.
പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുളള പ്രദേശങ്ങളിലൂടെ പോകരുതെന്നും ആ പ്രദേശങ്ങളില്‍ പ്രവചനാതീതമായ സുരക്ഷാ സാഹചര്യമാണ്.
ജീവിതത്തില്‍ ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണിത്. ഇതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. കാനഡയിലെ മാര്‍ഖാം മേയര്‍ ഫ്രാങ്ക് സ്‌കാര്‍പിറ്റി, കൗണ്‍സിലര്‍മാര്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ, കനേഡിയന്‍ ജനത... എല്ലാവര്‍ക്കും നന്ദി
രാജ്യത്ത് പുതിയ നിയമം പാസാകുന്നതോടെ തോക്കുകള്‍ കൈമാറ്റം ചെയ്യാനോ വാങ്ങാനോ സാധിക്കില്ല. ആയുധ ലോബിയെ നിരോധിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഏറ്റവും കൂടുതൽ തോക്കുകൾ രാജ്യത്തേക്ക് കടത്തുന്നത് യു.എസിൽ നിന്നാണ്. കാനഡയില്‍ ഒരു ദശലക്ഷം പേരാണ് തോക്ക് ഉപയോഗിക്കുന്നത്.
ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിനേഷൻ നിരക്ക് ഉള്ള പ്രദേശമായിട്ടും ക്യൂബെക്കിൽ പുതിയ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കഞ്ചാവ്, മദ്യ ഷോപ്പ് എന്നിവയില്‍ പ്രവേശിക്കുന്നതിന് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
ആകെയുള്ള 338 സീറ്റുകളിൽ 157 സീറ്റുകളിലേറെ നേടി ലേബർ പാർട്ടി ലീഡ് ചെയ്യുന്നുണ്ട്. പ്രധാന എതിരാളിയായ കൺസർവേറ്റീവ് പാർട്ടി 119 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ക്യുബിക്വ പാർട്ടി 32 സീറ്റിലും എൻ.ഡി.പി 24 സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്. 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
ചൂട് കൂടിയതോടെ പലയിടങ്ങളിലും വൻതോതിൽ അഗ്നിബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 130 തീപിടിത്ത സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ആയിരം വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടൻ നഗരത്തിൽ രേഖപ്പെടുത്തിയത്. 49.6 ഡിഗ്രിയാണ് കഴിഞ്ഞ ദിവസം ലിട്ടണിൽ രേഖപ്പെടുത്തിയ ചൂട്. ഇവിടെ രണ്ടു പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്
മൂന്ന് വയസുവരെ പ്രായമുളള കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ വരെ കണ്ടെത്തിയതായി ചീഫ് റോസാന്‍ കാസിമിര്‍ വ്യക്തമാക്കി. 2015-ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വംശഹത്യയായിരുന്നു ഈ സ്‌കൂളുകളില്‍ നടന്നിരുന്നതെന്ന് കണ്ടെത്തിയിരുന്നു.
കൊവിഡ് രോഗവ്യാപനം ഇരു രാജ്യങ്ങളിലും രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത 30 ദിവസത്തേക്കാണ് വിലക്കെന്ന് കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര പറഞ്ഞു
ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി.കര്‍ഷകരെ പിന്തുണയ്‌ക്കേണ്ട സമയമാണിതെന്നാണ് കര്‍ഷകരുടെ സമരത്തെ പിന്തുണച്ച് അദ്ദേഹം പറഞ്ഞത്. ഗുരുനനാക്കിന്റെ 551ാം ജന്മവാര്‍ഷികാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് വ്യാപനം മൂലം ആഭ്യന്തര അന്താരാഷ്‌ട്ര വിപണികളിലും ആഭ്യന്തര ഉത്പാദനത്തിലും കാനഡ നേരിടുന്ന പ്രതിസന്ധി മറികടക്കാനാണ് കൂടുതല്‍ മനുഷ്യവിഭവ ശേഷി ആര്‍ജ്ജിക്കാന്‍ രാജ്യം ഒരുങ്ങുന്നത്. അടുത്ത സാമ്പത്തീക വര്‍ഷത്തേക്കുള്ള പദ്ധതി പ്രഖ്യാപന വേളയിലാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്
ജനസംഖ്യ വളരെ കുറഞ്ഞ രാജ്യം എന്ന ആത്മവിശ്വാസമാണ് രോഗ വ്യാപനം വലിയ തോതില്‍ നടക്കില്ല എന്നാ ധാരണയില്‍ കനേഡിയന്‍ ഭരണാധികാരികളെ കൊണ്ടെന്നെത്തിച്ചത്. ഈ ആത്മവിശ്വാസം അസ്ഥാനത്താക്കുന്നതാണ് പുതുതായി പുറത്തു വരുന്ന കണക്കുകള്‍