പാരീസ്: ഇസ്രായേൽ ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ പോരാടുക എന്നാല്‍ ഗാസയെ നിരപ്പാക്കുക എന്നല്ല അര്‍ഥമെന്ന് മക്രോൺ പറഞ്ഞു. ബുധനാഴ്ച ഫ്രാൻസ് 5 എന്ന ഫ്രഞ്ച് മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാ ജീവനുകളും തുല്യമാണെന്നും ഇസ്രായേൽ സാധാരണ ജനങ്ങളെ അക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും മക്രോൺ അഭിപ്രായപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേൽ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജനതയുടെ സംരക്ഷണത്തിനാണ് ഫ്രാന്‍സ് കൂടുതല്‍ പരിഗണന നല്‍കുക എന്നായിരുന്നു മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗാസയില്‍ സ്ത്രീകളോടും കുട്ടികളോടുമുള്ള അക്രമം അവസാനിപ്പിക്കണമെന്ന് നേരത്തെ ഇമ്മാനുവൽ മക്രോൺ പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രായേലിനെയല്ല, ഹമാസിനെയാണ് അപലപിക്കേണ്ടതെന്നായിരുന്നു നെതന്യാഹുവിന്‍റെ മറുപടി. ഇന്ന് ഗാസയില്‍ ഹമാസ് നടത്തുന്ന കുറ്റകൃത്യങ്ങള്‍ നാളെ പാരീസിലും ന്യൂയോര്‍ക്കിലും ലോകത്തെവിടെയും നടക്കമെന്നും അദ്ദേഹം പറഞ്ഞിരുന്നു.