കടുത്ത നിലപാടുകളില്‍ നിന്ന് ഇസ്രായേല്‍ അയഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍
ഗാസയില്‍ ഏതാണ്ട് 90 ശതമാനത്തോളം സ്കൂളുകള്‍ തകര്‍ന്നു. ആകെ മൊത്തത്തില്‍ ഗാസയിലെ 55.9 ശതമാനം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നു
വ്രതമാസമായ റമദാനില്‍ വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ ബന്ദികളെ വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു. നീണ്ടതും സ്ഥിരവുമായ വെടിനിര്‍ത്തലിലേക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നയിക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നു
കടുത്ത ഭക്ഷണ ക്ഷാമമുള്ള ഗാസയില്‍ അമേരിക്ക, ജോർദാന്‍, ഈജിപ്ത്, ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങള്‍ ഭക്ഷണ പൊതി വിതരണം ചെയ്യാറുണ്ട്
ഭക്ഷണ സഹായം എത്തിക്കുന്നതിന് വരെ ഇസ്രയേല്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഏഴു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ നിലനില്‍പ്പ് ബുദ്ധിമുട്ടിലാകും
ഞാന്‍ ഈ വംശഹത്യയില്‍ പങ്കാളിയല്ല. ഞാന്‍ അങ്ങേയറ്റം തീവ്രമായ ഒരു പ്രതിഷേധത്തില്‍ ഏര്‍പ്പെടാന്‍ പോവുകയാണ്. എന്നാല്‍ ഫലസ്തീനികള്‍ ഇസ്രായേല്‍ അധിനിവേശത്തില്‍ അനുഭവിക്കുന്ന ദുരിതവുമായി താരതമ്യം ചെയ്താല്‍ എന്റേത് ഒട്ടും തീവ്രമല്ല. ഫലസ്തീനെ സ്വതന്ത്ര്യമാക്കൂ'- എന്ന് പറഞ്ഞാണ് ആരോണ്‍ സ്വയം തീ കൊളുത്തിയത്
ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തോടുളള പ്രതിരോധം എന്ന പേരില്‍ ഗസയില്‍ കുട്ടികളടക്കം മുപ്പതിനായിരത്തിലധികം പേരെ കൊല ചെയ്തത് ന്യായീകരിക്കാനാവില്ല
ആദ്യ ഘട്ടത്തില്‍ 40 ബന്ദികളെയായിരിക്കും കൈമാറുക. ഇതിനു പകരമായി 4,000ത്തോളം ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. 131 ബന്ദികളാണു നിലവിൽ ഹമാസിന്റെ പിടിയിലുള്ളത്.
നമ്മള്‍ പുതുവര്‍ഷപ്പിറവി ആഘോഷിക്കുമ്പോള്‍, സ്‌നേഹവും സമാധാനവും നന്മയും ചിരിയും ജീവിതത്തില്‍ നിറയണമെന്ന് പരസ്പരം ആശംസിക്കുമ്പോള്‍, ജീവിക്കാനുളള അവകാശത്തിന്മേല്‍ ഏറ്റവും അന്യായവും മനുഷ്യത്വരഹിതവുമായ ആക്രമണം നേരിടുന്ന ഗാസയിലെ നമ്മുടെ സഹോദരങ്ങളെക്കുറിച്ചു കൂടി ഓര്‍ക്കാം
യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് പറഞ്ഞതും അതുതന്നെ. ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണെന്ന് ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തത് എന്തുകൊണ്ടാണ്?
പുല്‍ കൂടാരങ്ങള്‍ക്കും, ക്രിസ്മസ് ട്രീകള്‍ക്കും പകരം ഉണ്ണിയേശുവിനെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പലസ്തീനികളുടെ കഫിയ്യ ധരിപ്പിച്ച് കിടത്തിയാണ് ഇത്തവണ കൂടൊരുക്കിയത്.
എല്ലാ ജീവനുകളും തുല്യമാണെന്നും ഇസ്രായേല്‍ സാധാരണ ജനങ്ങളെ അക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും മാക്രോൺ അഭിപ്രായപ്പെട്ടു.
പലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് നിർബന്ധിത കുടി ഒഴിപ്പിക്കല്‍ പാടില്ല. പലസ്തീനികളുടെ താല്പര്യം കൂടി കണക്കിലെടുത്ത് വേണം പലസ്തീന്‍ ഭാവി നിര്‍ണയിക്കുന്ന തീരുമാനങ്ങള്‍ എടുക്കാന്‍. സ്വന്തം രാഷ്ട്രമെന്ന പലസ്തീനികളുടെ അവകാശത്തെ പിന്‍ന്തുണക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു
ഈജിപ്തിലെ റഫ അതിർത്തി വഴി മാത്രമാണ് ഗാസയിലേക്കുള്ള ഭക്ഷണമടക്കമുള്ള അവശ്യസധനങ്ങള്‍ എത്തിക്കുന്നത്. അതും ഇസ്രേയല്‍ സേനയുടെ കടുത്ത പരിശോധനകള്‍ കടന്നു വേണം വരാന്‍
ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുളള അവകാശമുണ്ട്. എന്നാല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. നിരവധി നിരപരാധികളാ ഫലസ്തീനികള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്ന് വരുന്ന ചിത്രങ്ങളും വീഡിയോകളും ഹൃദയഭേദകമാണ്. ഫലസ്തീനിലെ സാധാരണക്കാരെ
ഗാസയിലെ മറ്റൊരു സായുധ സംഘമായ ഇസ്ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചു. ഗാസയിലേക്ക് അടിയന്തര ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും എത്തിക്കും.
ഗാസയിലെ യാഥാർത്ഥ്യം ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ഞങ്ങൾ കാണുന്നുണ്ട്. ഉറ്റവരെ നഷ്ട്ടപ്പെട്ടവർ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ, ഡോക്ടർമാർ, പോർ മുഖത്തു നിന്ന് രക്ഷപ്പെട്ടവർ ഇവരുടെ ഒക്കെ വാക്കുകൾ ഞങ്ങൾ കേൾക്കുന്നുണ്ട്.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധം ഒരുമാസം പിന്നിടുമ്പോള്‍ ഗാസ കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. ഓരോ ദിവസവും ശരാശരി 134 കുട്ടികള്‍ അവിടെ മരിച്ചുവീഴുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകെ നടക്കുന്ന സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ വാര്‍ഷിക കണക്കിനേക്കാള്‍ മുകളിലാണ്
ഇസ്രായേല്‍ ബോംബാക്രമണത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വീടുകള്‍ നഷ്ടമായി. പ്രദേശത്തെ ഏക കാന്‍സര്‍ സെന്റര്‍ അടച്ചതിനാല്‍ ചികിത്സ ലഭിക്കാതെ 12 രോഗികള്‍ കൊല്ലപ്പെട്ടു.
അതേസമയം, ഇന്നലെ ഈജിപ്റ്റുമായി ഗാസയെ ബന്ധിപ്പിക്കുന്ന റഫാ അതിര്‍ത്തി തുറന്നു. ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് റഫാ അതിര്‍ത്തി പൂര്‍ണമായും തുറക്കുന്നത്. ഗുരുതരമായി പരിക്കേറ്റവരെയും ഇരട്ടപൗരത്വമുളളവരെയും വിദേശികളെയുമാണ് അതിര്‍ത്തിയിലൂടെ ഈജിപ്റ്റിലേക്ക് കടക്കാന്‍ അനുവദിക്കുന്നത്.
ഗാസയിലെ അഭയാർത്ഥി ക്യാംപ് ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. മുതിർന്ന ഹമാസ് കമാൻഡറെ വധിച്ചെന്നും ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെ ഒരു ഭാഗം തകർക്കാനായെന്നുമാണ് ഇസ്രായേൽ വാദം.
ഗാസയിലുളള തങ്ങളുടെ ജീവനക്കാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ലോകാര്യോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു
ഗാസയിലെ ജനങ്ങള്‍ക്കുളള ഭക്ഷണവും വെളളവും വൈദ്യുതിയും നിര്‍ത്തലാക്കാനുളള ഇസ്രായേല്‍ സര്‍ക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇസ്രായേലിന് ലഭിക്കുന്ന ആഗോള പിന്തുണ ദുര്‍ബലമാക്കും. ഈ വിഷയം ഇസ്രായേലിന്റെ ശത്രുക്കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്
നേരത്തെ വടക്കന്‍ ഗാസയിലുളള ജനങ്ങള്‍ ഗാസയുടെ തെക്കുഭാഗത്തേക്ക് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ അന്ത്യശാസനം നല്‍കിയിരുന്നു. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസിലേക്കുളള ഒറ്റ വഴി തന്നെ ഉപയോഗിക്കണമെന്നും ഈ സമയം പാതയില്‍ ആക്രമണം നടത്തില്ലെന്നും ഇസ്രായേല്‍ അറിയിച്ചിരുന്നു.
ഗാസയിലേക്ക് വെളളവും ഭക്ഷണവുമടങ്ങുന്ന 20 ട്രക്കുകള്‍ കടത്തിവിടാനാണ് ഈജിപ്റ്റ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പതിനാല് ദിവസത്തിലേറെയായി ഉപരോധത്തിലമര്‍ന്ന ഗാസയില്‍ 20 ട്രക്കുകള്‍ മാത്രം എത്തിയതുകൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം
ആദ്യഘട്ടത്തില്‍ സിനായി ഉപദ്വീപില്‍ നിന്ന് സഹായങ്ങളുമായി 20 ട്രക്കുകള്‍ ഗാസയിലെത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. റഫാ അതിര്‍ത്തിയിലൂടെ ഗാസയിലേക്കെത്തുന്ന സഹായം തടയില്ലെന്ന് ഇസ്രായേലും അറിയിച്ചിട്ടുണ്ട്
അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേല്‍ ഗാസ പിടിച്ചടക്കുന്നതിനെ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ബൈഡന്റെ മറുപടി. ഭീകരത തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും ഫലസ്തീന്‍ അതിര്‍ത്തിക്കുമേല്‍ ഇസ്രായേല്‍ അനിശ്ചിതകാലം ആധിപത്യമുറപ്പിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ബൈഡന്‍ പറഞ്ഞു
24 മണിക്കൂറിനകം വടക്കന്‍ ഗാസയിലെ ലക്ഷക്കണക്കിനുവരുന്ന ജനങ്ങള്‍ പലായനം ചെയ്യണമെന്ന ഇസ്രായേലിന്‍റെ തിട്ടൂരമാണ് കൂട്ട പലായനത്തിന് കാരണം.
ഭക്ഷണം, ഇന്ധനം, വെള്ളം തുടങ്ങിയ ജീവൻ രക്ഷിക്കാനുള്ള സാധനങ്ങൾ അടിയന്തിരമായി ഗാസയില്‍ എത്തിക്കാന്‍ നീക്കം നടത്തണമെന്ന് ഐക്യരാഷ്ട്രസഭ
അതേസമയം, മുതിര്‍ന്ന സൈനികരടക്കം നൂറിലധികം ഇസ്രായേലികള്‍ തങ്ങളുടെ തടവിലാണെന്ന് ഹമാസ് അവകാശപ്പെട്ടു. അതില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉണ്ട്. ബന്ധികളാക്കിയവരെ വിട്ടുകിട്ടാന്‍ ഈജിപ്റ്റിന്‍റെ സഹായം തേടിയിരിക്കുകയാണ് ഇസ്രയേല്‍.
ഇസ്രായേൽ പലസ്തീനികൾക്ക് നേരെ നടത്തുന്ന അടിച്ചമർത്തലും അക്രമവും അവരുടെ പ്രദേശങ്ങൾ കയ്യേറി വച്ചിരിക്കുന്നതും അവസാനിപ്പിച്ച് സമാധാന ചർച്ചയിലേക്ക് വരികയാണ് വേണ്ടത്.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചു നിൽക്കുകയാണ് ലോക രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ, ഇന്റലിജൻസ് സംവിധാനങ്ങളുള്ള, മിലിട്ടറി സൂപ്പർ പവറായ രാജ്യമാണ് ഇസ്രായേൽ. ആ രാജ്യത്തേക്കാണ് അത്യാധുനികമായ ഒരായുധവും ലഭ്യമാകാൻ സാധ്യതയില്ലാത്ത ഹമാസ് ആക്രമണം അഴിച്ചുവിട്ടത്.