​ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോ​ഗികളെ സ്റ്റിറോയിഡുകൾ രക്ഷിച്ചേക്കും

കൊവിഡ് ബാധിച്ച് ​ഗുരുതരാവസ്ഥയിലുള്ളവരുടെ  അതിജീവനം സ്റ്റിറോയിഡുകൾ സാധ്യമാക്കുമെന്ന് റിപ്പോർട്ടുകൾ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്. 

സ്റ്റിറോയിഡുകൾ രോഗബാധിതരായതിന്റെ ആദ്യ മാസത്തിലെ മരണ സാധ്യത മൂന്നിലൊന്ന് കുറക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ ഫലം സ്റ്റിറോയിഡുകളുടെ ഉപയോഗത്തിൽ കൂടുതൽ വഴികൾ തുറക്കുന്നുവെന്ന് പഠനങ്ങളിലൊന്ന് നയിച്ച ഓക്സ്ഫോർഡ് സർവകലാശാലയിലെ ഡോ. മാർട്ടിൻ ലാൻ‌ഡ്രെ പറഞ്ഞു. ഈ ഫലങ്ങൾ വളരെ ശ്രദ്ധേയമാണെങ്കിലും ഇത് ഒരു പരിഹാരമല്ലെന്ന് ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഡോ. ആന്റണി ഗോർഡൻ അറിയിച്ചു.

ഡെക്സമെതസൺ പോലെയുള്ള സ്റ്റിറോയിഡുകൾ, അധികം ഓക്സിജൻ ആവശ്യമായ രോഗികളിൽ 20 ശതമാനവും ശ്വസന യന്ത്രങ്ങളെ  ആശ്രയിക്കുന്ന രോഗികളിൽ 35 ശതമാനവും  മരണ സാധ്യത കുറയ്ക്കുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. രോഗത്തിന്റെ ആദ്യഘട്ടങ്ങളിൽ സ്റ്റിറോയ്ഡുകൾ പരീക്ഷിക്കുന്നത് അപകടകരമായേക്കാമെന്നും റിപ്പോർട്ടിലുണ്ട്. സ്റ്റിറോയിഡ് മരുന്നുകൾ വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതും പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നവയുമാണ്. ശരീര താപനില കുറയ്ക്കാൻ സഹായിക്കുന്ന ഇത്തരം സ്റ്റിറോയിഡുകൾ കൊറോണ രോഗികളിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിച്ചേക്കാം. എന്നാൽ ഈ പ്രക്രിയ ശ്വാസകോശത്തെ മാരകമായ രീതിയിൽ ബാധിച്ചേക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന് പിന്നാലെ,   കൊവിഡ്  ബാധിച്ച് ​ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് സ്റ്റിറോയിഡുകൾ ശുപാർശ ചെയ്യുന്ന ഉത്തരവ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം  പുറത്തിറക്കിയിട്ടുണ്ട്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More