യുഎഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് വിസ ആവശ്യമില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇരുരാജ്യങ്ങളും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേലുമായി സമാധാന കരാർ ഒപ്പുവച്ചതിനു ശേഷം ആദ്യ യുഎഇയുടെ ആദ്യ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഇസ്രയേലിലെത്തിയിരുന്നു.
അതേസമയം, യുഎഇയും ഇസ്രയേലുമായുള്ള സമാധാനകരാറിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. യുഎഇ ഉന്നതസംഘം ഇത്തിഹാദ് വിമാനത്തിൽ ചരിത്രത്തിലാദ്യമായി ഇസ്രയേലിലെത്തി. ഇസ്രയേലിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി ആദ്യ ഇത്തിഹാദ് വിമാനം അബുദാബിയിലുമെത്തി.
കഴിഞ്ഞ ആഗസ്റ്റിലാാണ് യുഎഇയും ഇസ്രയേലും തമ്മില്‍ നയതന്ത്ര കരാര്‍ ഒപ്പുവക്കാന്‍ ധാരണയായത്. പിന്നാലെ സെപ്തംബര്‍ 15ന് വൈറ്റ് ഹൗസില്‍ വച്ച് അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ ജിസിസി രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമാണ് യുഎഇ.