ദേശീയ പതാകയും ഇതിനൊപ്പം വെച്ചിട്ടുണ്ട്. ജി20 ഉച്ചകോടിക്കെത്തുന്ന ലോകനേതാക്കള്‍ക്ക് രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുളള ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് ഉപയോഗിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലും ഭാരത് എന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണം.
കോൺഗ്രസ് നേതാവ് ജയ്‌റാം രമേശാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്ന ഭരണഘടനയിലെ വാചകം ഭാരത് ദാറ്റ് ഈസ് ഇന്ത്യ എന്നാക്കാനാണ് ബിജെപിയുടെ നീക്കമെന്ന് ജയ്‌റാം രമേശ് പറഞ്ഞു