കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. 'ഗുസ്തി താരങ്ങള്‍ ആവശ്യപ്പെടുന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. ഞാന്‍ ഒരിക്കല്‍ കൂടി ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണ്
ജോലിക്കൊപ്പം പോരാട്ടം തുടരുമെന്നും സാക്ഷി മാലിക് സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ കുറിച്ചു. ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് തിരികെ ജോലിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്
അന്താരാഷ്ട്രതലത്തിൽ നമ്മുടെ രാജ്യത്തിന്റെ യശസ്സുയർത്തിയ റെസ്റ്റലേഴ്സ് നീതി തേടുകയാണെന്ന് നമുക്കറിയാം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം നിർദ്ദയം അവഗണിക്കപ്പെടുന്നു. ഒപ്പം തന്നെ അവർ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നു.
സ്ത്രീത്വത്തെ അപമാനിക്കൽ, പീഡന ശ്രമം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരിശീലനത്തിനിടെ പരിക്ക് പറ്റിയത് ചികിത്സിക്കാൻ ഫെഡറേഷന്‍ മുടക്കിയ പണത്തിന് പകരമായി ബ്രിജ് ഭൂഷന്‍ ശാരിരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടില്‍
അന്വേഷണത്തിന് ശേഷമേ നടപടികളിലേക്ക് കടക്കാന്‍ പാടുള്ളൂവെന്ന് അറിയാം. എന്നാല്‍ ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഈ പരാതിയെ അവഗണിക്കാന്‍ സാധിക്കില്ല. ഗുസ്തി താരങ്ങളുടെ പരാതി ഉടനടി പരിഗണിച്ച് പരിഹാരം കാണണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്' പ്രീതം മുണ്ടെ പറഞ്ഞു.
നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല. അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക. നീതിയുടെ സാക്ഷികൾ ആകുക' എന്ന് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ബ്രിജ് ഭൂഷനെതിരെയുള്ള സമരം ഒരു മാസം പിന്നിടുന്ന സാഹചര്യത്തിലാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നത്. 'മെയ് 27നുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വനിതാ താരങ്ങള്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരം വളയും.
ഡല്‍ഹി പോലീസ് കുറ്റാരോപിതനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. ഇന്ന് നടക്കുന്ന ഖാപ് പഞ്ചായത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്നും പിന്നീട് പ്രക്ഷോഭത്തെ ദേശവിരുദ്ധമെന്ന് മുദ്ര കുത്തരുതെന്നും താരങ്ങള്‍
ഡൽഹിയിലെ ജന്തർമന്തറിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന ഗുസ്‍തി കായിക താരങ്ങൾക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ ആക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
സ്ത്രീപീഡനത്തിനിരയായ ഗുസ്തിതാരങ്ങളോട് നീതിപൂർവ്വമായ സമീപനം സ്വീകരിക്കാത്ത ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡണ്ട് പി ടി ഉഷയുടെ നിലപാട് തികച്ചും നിർഭാഗ്യകരമായിപ്പോയിയെന്നും അവര്‍ പറഞ്ഞു.