ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെ മാലീദ്വീപിലേക്ക് കടന്നതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഗോതബയും കുടുംബവും വിമാന മാര്‍ഗം രാജ്യം വിടാന്‍ ഇന്നലെ രണ്ട് തവണ ശ്രമം നടത്തിയെങ്കിലും യാത്രക്കാര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് സൈനീക വിമാനത്തിലാണ് ഗോതബയ രജപക്സെ മാലീദ്വീപില്‍ എത്തിയത്. രാജിക്ക് ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് പ്രസിഡന്‍റ് രാജ്യം വിട്ടതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
ഇന്നലെയാണ് എന്റെ മകള്‍ ഹാരിസ് തന്‍റെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം മുതല്‍ അവളുടെ യാത്രയെക്കുറിച്ച് എനിക്കറിയാം. ബുദ്ധിമുട്ടുകളെയെല്ലാം അവള്‍ തരണംചെയ്ത് മുന്നോട്ടുപോവുന്നത് ഞാന്‍ നോക്കിനിന്നു
കഴിഞ്ഞ ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബയ രജപക്‌സെയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ വസതി വളയുകയായിരുന്നു.
ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ജീവനക്കാര്‍ യാത്രയ്‌ക്കായി ചെലവഴിക്കുന്ന സമയം കുറയ്ക്കാനും പുതിയ നിയമം സഹായിക്കുമെന്ന് നിയമ നിര്‍മാണത്തില്‍ പങ്കാളിയായ ഗ്രോൻലിങ്ക്‌സ് പാർട്ടി നേതാവ് സെന്ന മാറ്റൂഗ് പറഞ്ഞു. 2015-ല്‍ കൊണ്ടുവന്ന 'നെതർലൻഡ് ഫ്ലെക്സിബിൾ വർക്കിംഗ് ആക്ടി'ന്‍റെ ഭേദഗതിയാണ് പുതിയ ബിൽ.
റഷ്യൻ ഊർജ വിതരണത്തെയും സമ്പദ്‌വ്യവസ്ഥയെയും വളരെയധികം ആശ്രയിക്കുന്ന ജർമനിയുമായി യുക്രൈന്‍റെ നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിൽ അറ്റകുറ്റപ്പണി നടക്കുന്ന ജർമൻ നിർമിത ടർബൈനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തർക്കത്തിലാ
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാവാത്ത പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഗോതബയ രജപക്‌സെയുടെ സഹോദരന്‍ മഹിന്ദ രജപക്‌സെ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിനുപിന്നാലെ അവസാനിച്ച ജനകീയ പ്രക്ഷോഭമാണ് മാസങ്ങള്‍ക്കിപ്പുറം വീണ്ടും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് പ്രസിഡന്റിന്റെ വസതിയിലേക്ക് കയറിയത്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ശ്രീലങ്കന്‍ സൈന്യം ആകാശത്തേക്ക് വെടിവയ്ച്ചു.
4400 കോടി ഡോളറിന്‍റെ കരാറില്‍ നിന്നാണ് മസ്ക് പിന്മാറുന്നത്. എന്നാല്‍, മസ്കിന്‍റെ ഏകപക്ഷീയമായ തീരുമാനമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
ഷിന്‍സോ ആബെയെ വെടിവെച്ചത് നാവിക സേന മുന്‍ അംഗം യാമാഗാമി തെത്സൂയയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജപ്പാനിലെ പാർലമെന്റ് അപ്പർ ഹൗസിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞടുപ്പിന് മുന്നോടിയായാണ് പ്രചാരണ പരിപാരിപാടികള്‍ സംഘടിപ്പിച്ചത്. 2020 ഓഗസ്റ്റിലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.
എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോർജ് ഫ്ലോയ്‌ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പൊലീസ് ഓഫീസര്‍ ഡെറിക് ഷോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് ഫ്ലോയ്‌ഡ് കരഞ്ഞുപറഞ്ഞിട്ടും കഴുത്തില്‍ അമര്‍ത്തിയ കാല്‍ എടുക്കാന്‍ പ്രതി തയ്യാറായില്ല. വെറുതെ വിടാന്‍ തയ്യാറായില്ല.
അതേസമയം, ചികിത്സക്കിടെ ഷിന്‍സൊ ആബെക്ക് ഹൃദയാഘാതമുണ്ടായെന്നും ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കൺസർവേറ്റീവ് പാർട്ടിയുടെ രണ്ട് മന്ത്രിമാര്‍ ആദ്യം രാജിവെച്ചിരുന്നു. ഇതേതുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ബോറിസ് ജോണ്‍സന്‍റെ നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിന് പിന്നാലെ മന്ത്രിമാർ, എംപിമാര്‍, സോളിസിറ്റർ ജനറൽ