കടുത്ത പനി ബാധിച്ച് കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലായിരുന്നു. ദക്ഷിണ കൊറിയയാണ് ഇതിനുപിന്നില്‍. അവര്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ലഘുലേഖകള്‍ ബലൂണുകളാക്കി പറത്തിവിടുകയായിരുന്നു
ഈ സാഹചര്യത്തിലാണ് ആഗോള വിപണിയില്‍ നിന്നും പൗഡര്‍ വില്‍പ്പന നിര്‍ത്തുന്നുവെന്നു കമ്പനി അറിയിച്ചത്. കമ്പനിയുടെ ടാല്‍ക്ക് പൗഡറുകള്‍ ഉപയോഗിക്കുന്നത് ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ചില രാജ്യങ്ങളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ ബേബി പൗഡറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ നേരത്തെയാണ് വിരമിച്ചത്. എനിക്ക് നാലോ അഞ്ചോ വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമായിരുന്നു.
ഗവണ്‍മെന്‍റുമായി സഹകരിച്ചാണ് താന്‍ ജീവിക്കുന്നത്. എന്തിനാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതെന്ന് മനസിലാകുന്നില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മനസിലായതോടെയാണ് തനിക്കെതിരെ ഒരുവിഭാഗം പ്രവത്തിക്കുന്നത്. ഇത് രാജ്യത്തിന് ചേരുന്നതല്ല. ഏജന്‍സികള്‍ തന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയാണ്.
സൗദിയില്‍ റെയില്‍വേ ഗതാഗതം വിപുലമാക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രെയിനുകള്‍ ഓടിക്കാന്‍ വനിതകളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടി ആരംഭിച്ചത്
സ്ത്രീകളുടെ അന്തസും അഭിമാനവും ഇല്ലാതാക്കുന്ന വിധത്തിലാണ് പരസ്യത്തില്‍ സ്ത്രീയെ ഉപയോഗിച്ചത്. പരസ്യത്തിലെ സ്ത്രീ ഐസ്‌ക്രീം കഴിക്കുന്ന രീതി കാഴ്ച്ചക്കാരുടെ മൃദുല വികാരങ്ങളെ ഇളക്കിവിടുന്നതാണ്.
നേരത്തെ, പെണ്‍കുട്ടികള്‍ക്ക് വെളള ടീ ഷര്‍ട്ടും പാവാടയുമായിരുന്നു വേഷം. 29 ദിര്‍ഹത്തിന്റെ ഷര്‍ട്ടും 32 ദിര്‍ഹത്തിന്റെ പാന്റ്‌സുമാണ് പെണ്‍കുട്ടികളുടെ പുതിയ യൂണീഫോം
മാസങ്ങൾ നീണ്ട ആസൂത്രണത്തിനു ശേഷമാണ് ഡ്രോൺ ഉപയോഗിച്ച്, ലോകത്തിലെ തന്നെ പ്രധാന ഭീകരന്മാരിൽ ഒരാളെന്നു വിലയിരുത്തപ്പെടുന്ന സവാഹിരിയെ യുഎസ് വധിച്ചത്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെ വ്യക്തമായ ആസൂത്രണം ഇതിനു പിന്നിലുണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമതര്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതാണെന്ന ആരോപണം ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പാകിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഈ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.
2013-ല്‍ ബിൻ ലാദന്‍റെ സഹോദരൻ ഷഫീക്ക്, സൗദി കുടുംബ കുലപതി ബക്കർ ബിൻ ലാദൻ എന്നിവരുടെ പക്കൽ നിന്നും തുക കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാള്‍സ് രാജകുമാരന്‍ നടത്തുന്ന ചാരിറ്റബിള്‍ ട്രസ്റ്റായ പ്രിന്‍സ് ഓഫ് വെയ്ല്‍സ് ചാരിറ്റബിള്‍ ഫണ്ടിന് വേണ്ടിയാണ് അദ്ദേഹം പണം വാങ്ങിയത്.
ഈ വര്‍ഷം ബലൂചിസ്ഥാനില്‍ കനത്ത മഴയാണ് ലഭിച്ചത്. കനത്ത മഴയിലും വെളളപ്പൊക്കത്തിലുമായി 19 പേര്‍ മരണപ്പെട്ടെന്നും ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തൂണ്‍ഖ്വാ എന്നീ പ്രവിശ്യകള്‍ ഒറ്റപ്പെട്ടുകിടക്കുകയാണെന്നും പാക്കിസ്ഥാന്‍ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു
സ്വസ്തിക് ചിഹ്നവും എ എച്ച് എന്ന ഇംഗ്ലീഷ് അക്ഷരങ്ങളും വാച്ചില്‍ കൊത്തിവയ്ച്ചിട്ടുണ്ട്. ഒരു ഫ്രഞ്ച് സൈനികനാണ് തങ്ങള്‍ക്ക് ഈ വാച്ച് നല്‍കിയതെന്നും ലോകത്തിലെ തന്നെ ഏറ്റവും പരിചയ സമ്പന്നരായ വാച്ച് നിര്‍മ്മാതാക്കളും ചരിത്രകാരന്മാരും വാച്ചിനെക്കുറിച്ച് ഗവേഷണം നടത്തി അത് ഹിറ്റ്‌ലറുടേതുതന്നെയാണെന്ന് ഉറപ്പുവരുത്തിയതായും അലക്‌സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷന്‍ ഹൗസ് വ്യക്തമാക്കി.