അംബേദ്കർ ആധുനിക ഇന്ത്യയിൽ നവോത്ഥന ആധുനികതയുടെ ശാസ്ത്രബോധത്തെയും ജനാധിപത്യത്തിന്റെ ദർശനത്തെയും സമന്വയിപ്പിച്ച വിമർശചിന്തയുടെ ശക്തനായ വക്താവാണ്. അംബേദ്കർചിന്തയെ അഭിമുഖീകരിക്കാതെ സമകാലിക ഇന്ത്യയിൽ ജനാധിപത്യചിന്തയുടെ ഒരു ധാരക്കും ഗൗരവമായി സമൂഹത്തിൽ ഇടപെടാൻ കഴിയില്ല.
ഗൗരിയമ്മയെപ്പോലെ പരുക്കനായിരുന്നു ജോസഫൈനും. വനിതാ കമ്മീഷൻ ചെയർമാനായിരുന്നപ്പോൾ വർത്തമാനത്തിനിടയിൽ സംഭവിച്ച പിശക് അവരെ വെട്ടിലാക്കുകയായിരുന്നു. അതോടെ അവരുടെ രാഷ്ടീയ ജീവിതo അവസാനിച്ചെന്ന് അറിയാമായിരുന്നതിനാൽ വയനാട്ടിൽ മകന്‍റെ അടുത്തേക്ക് താമസം മാറ്റാനൊരുങ്ങുകയായിരുന്നു. അതിനിടയിലാണ് കണ്ണൂരിൽ പാർടി കോൺഗ്രസ് നടക്കുന്നത്
പലതരത്തിലുള്ള മുന്‍ഗണനകളാണ് സാധ്യത കല്പ്പിക്കുന്നവര്‍ ഓരോരുത്തര്‍ക്കും നല്‍കുന്നത്. ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരാളായി എണ്ണപ്പെടുന്നത് മുന്‍ മന്ത്രികൂടിയായ എ കെ ബാലനാണ്. സംസ്ഥാന നേതൃത്വം ബാലന്റെ പേര് നിര്‍ദ്ദേശിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ് അതിന്റെ പ്രധാന കാരണം
വാസ്തവത്തില്‍ സംഘടനാ റിപ്പോര്‍ട്ട് അംഗീകരിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടി ഒളിച്ചു വെക്കാറില്ല. പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിക്കുകയാണ് പതിവ്. എന്നാല്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും മുമ്പ് ഒരു ചാനല്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നതും ചര്‍ച്ച ചെയ്യുന്നതും മര്യാദയല്ല.
സ്വന്തം വിശ്വാസീസമൂഹത്തേക്കാൾ ഇടതുപക്ഷ വേദികളിലാണ് വിമോചന ദൈവശാസ്ത്രക്കാർ സംസാരിച്ചത്. ആ വേദികളാവട്ടെ, രാഷ്ടീയത്തിലൊരു മൂല്യപരമായ നവീകരണം സംഭവിപ്പിക്കാനല്ല ഉപയോഗിക്കപ്പെട്ടതുതാനും. മറിച്ച് മതവിമർശനത്തിൻ്റെ അമ്ലത്തമാണ് മതേതര സദസുകളിലെ കൈയ്യടികളായുയർന്നത്. ഒരിക്കലുമവർ സ്വയം വിമർശനത്തിന് പ്രകോപിതരായില്ല
ലോകത്തെ മാറ്റുന്ന തത്വചിന്തയാണ് മാർക്സും എംഗൽസും ചേർന്ന് അവതരിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വിപ്ലവകാരിയായ വർഗ്ഗത്തിൻ്റെ തത്വശാസ്ത്രം. ചരിത്രം നിരന്തരമായ പരിവർത്തനത്തിന് വിധേയമാണെന്നും ചരിത്രത്തിലെ മറ്റെല്ലാ വ്യവസ്ഥകളെയും പോലെ മുതലാളിത്ത
ലോകവും നമ്മുടെ രാജ്യവും അത്യന്തം അപകടകരമായ ഒരു ചരിത്ര സന്ധിയിലൂടെ കടന്നുപോകുമ്പോൾ മനുഷ്യരാശിയുടെ അതിജീവനയത്നങ്ങൾക്കും വിമോചന പ്രസ്ഥാനങ്ങൾക്കും ധൈഷണികമായ ആത്മവിശ്വാസം പകരുന്ന ചിന്തകന്മാരുടെ നഷ്ടം വലിയ പ്രയാസമുണ്ടാക്കുന്നതാണെങ്കിലും അവർ നൽകിയ വീക്ഷണപരമായ ഉൾക്കാഴ്ചകൾ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിക്കുമെന്ന കാര്യത്തിൽ സംശയമില്ല.