. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയെ തുരങ്കം വെച്ച് ത്രികോണ, ചതുഷ്കോണ മത്സരത്തിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിക്കുകയും മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്യുന്ന പണിയാണ് അവര്‍ മിക്കപ്പോഴും ചെയ്തിട്ടുള്ളത്.
പ്രചാരണത്തിൻ്റെ മുന ചിതറിപ്പോയതിന് ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഏറ്റവുമൊടുവിൽ ''നിങ്ങളെന്തിനാണ് തൃക്കാക്കര പിടിക്കാൻ ഇങ്ങനെ പെടാപാട് പെടുന്നത്? അത് ഞങ്ങളുടെ സീറ്റല്ലെ? ഞങ്ങൾക്ക് തന്നൂടെ?'' പറ്റില്ല അല്ലെ... '' എന്ന തരത്തിൽ 'ചിത്രം' സിനിമയിലെ മോഹന്‍ലാല്‍ ലെവലില്‍ ഉള്ളില്‍ തേങ്ങിയൊരു സുധാകര മൊഴി.
വിശ്വാസങ്ങൾ ശരിയോ തെറ്റോ എന്ന് പരിശോധിക്കലല്ല ശാസ്ത്രജ്ഞരുടെ ജോലി. ചുറ്റുപാടുകളെ മനസിലാക്കുക, പ്രതിഭാസങ്ങൾക്കുള്ള തൃപ്തികരമായ വിശദീകരണം നൽകുക എന്നതൊക്കെയാണ് അവരുടെ പ്രവൃത്തി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിശ്വാസങ്ങളെ തള്ളിക്കളയുക, എതിർവാദങ്ങൾ ഉന്നയിക്കുക എന്നതൊന്നും ശാസ്ത്രജ്ഞരുടെ രീതിയല്ല
ദേശീയവഞ്ചകനും ഗാന്ധിവധകേസ്സിൽ പ്രതിയുമായ ഒരാളെ നവോത്ഥാന സ്വാതന്ത്ര്യ സമരസേനാനികളുടെ നിരയിലേക്ക് ഉയർത്തിക്കാട്ടാനുള്ള ബുദ്ധി കാണിച്ചത് ആരാവാം? പുരാഘോഷകമ്മിറ്റിക്കകത്ത് അതിനായി പണിയെടുത്തത് ആരാവാം? തിരുമന്തൻ സംഘികളുടെ അമ്മാതിരി ഏർപ്പാടൊന്നും കേരളമനുവദിക്കാൻ
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായും എം എ ബേബി, തോമസ് ഐസക് എന്നീ നേതാക്കളുമായും യു എസ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി. കൈരളി ചാനല്‍ ഡയറക്ടറായ ജോണ്‍ബ്രിട്ടാസിനെയും അവര്‍ കണ്ടു. കേരളത്തിന്റെ വികസനത്തിനു തടസ്സം വി എസ് അച്യുതാനന്ദനാണെന്നു ബ്രിട്ടാസ് ധരിപ്പിച്ചുവെന്നാണ് രേഖകള്‍ പറയുന്നത്.
കാട്ടുപന്നികളുടെ വിഹാരകേന്ദ്രങ്ങളായ വനങ്ങൾ കയ്യടക്കി കൃഷിചെയ്ത് നശിപ്പിച്ച മനുഷ്യർക്ക് അവയെ യഥേഷ്ടം കൊന്നു തിന്നാമെന്നാണ് മാധവ് ഗാഡ്ഗിലിന് പുതു തായി ലഭിച്ച വെളിപാട്! വേണമെങ്കില്‍ കുറച്ച് ഗാഡ്ഗിലിനും കൊടുക്കാം. അങ്ങോരും കഴിക്കുമത്രെ. കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കാത്തത് യുക്തിരഹിതമാണത്രേ!. വംശനാശ ഭീഷണി നേരിടാത്ത എല്ലാറ്റിനെയും കൊന്നുതിന്നാം എന്നത് വേറൊരു കണ്ടെത്തൽ
ഹിന്ദുമതമല്ല, ബ്രാഹ്മണമതമാണ് തത്ക്കാലം നാട്ടിലുള്ളത്. അതിൽ നിന്നു പുറത്തുകടക്കണമെങ്കിൽ ജാതിയെ പൂർണമായും ഉപേക്ഷിക്കണം. മർദ്ദിതജാതിക്കാർക്കാണ് ഇത് കൂടുതൽ സാദ്ധ്യം, പക്ഷേ അവർക്കു പോലും അതെളുപ്പമല്ല ചിലപ്പോൾ ബ്രാഹ്മണ ലിംഗാധികാരസംസ്കാരം അവരെയും ബാധിക്കും,
മലപ്പുറത്തെ കന്മനത്തായിരുന്നു അമ്മവീട്. ധാരാളം അംഗങ്ങളുള്ള വലിയ കുടുംബം. നിത്യം ചാണകം മെഴുകുന്ന മുറ്റം. ഒരുഭാഗത്ത് കാലിത്തൊഴുത്ത്. സർപ്പക്കാവ്... അങ്ങനെ അസ്സൽ ഹിന്ദു വീട്. എന്നാൽ അയൽവാസികളെല്ലാം മുസ്ലിംകൾ ആയിരുന്നു. പേരിനു തൊട്ടുതാഴേ കാണുന്ന ഈ മതം പറച്ചിൽ എസ് എസ് എൽ സി ബുക്കിലെ മൂന്നാമത്തെ കോളത്തിൽ മാത്രമേ കാണൂ. പെരുന്നാളും ഓണവും ക്രിസ്‌തസുമെല്ലാം ഞങ്ങൾ ആർഭാഢത്തോടെ ആഘോഷിക്കും.
പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയടങ്ങുന്ന സംഘത്തെ ഗുജറാത്തിലേക്ക് അയച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും സുരക്ഷയിലും ജിവിത നിലവാരത്തിലും ജനാധിപത്യപരമായ കീഴവഴക്കങ്ങളിലും ഇന്ത്യയിലെ 'നമ്പര്‍ വണ്‍' എന്ന് നാഴികക്ക് നാല്‍പ്പതുവട്ടം സ്വന്തം സര്‍ക്കാരിനാല്‍ വാഴ്ത്തപ്പെടുന്ന കേരളത്തിന്, ആയിരങ്ങളെ വംശഹത്യക്ക് ഇരയാക്കിയ, കോര്‍പ്പറേറ്റ് ദാസ്യത്തില്‍ പ്രവര്‍ത്തിക്കുന്ന, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തില്‍ നിന്ന് എന്താണ് പഠിക്കാനുള്ളത് എന്നതാണ് രാഷ്ട്രീയ കേരളം ഉയര്‍ത്തിയ ചോദ്യം.
ഇതോടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മൂലം ജീവനക്കാര്‍ക്കുണ്ടായ നഷ്ടങ്ങളും ആശങ്കകളും ഇല്ലാതാകും. ശമ്പളത്തിന്റെ 10% എല്ലാ മാസവും പങ്കാളിത്ത പെന്‍ഷനിലേക്ക് വിഹിതമായി നല്‍കുന്ന രീതി ഏപ്രില്‍-1 മുതല്‍ ഇല്ലാതാകും. ഇതോടെ മുഴുവന്‍ ശമ്പളവും ജീവനക്കാര്‍ക്ക് ലഭിക്കും
കുട്ടികളും സ്ത്രീകളുമാണ് എക്കാലത്തും യുദ്ധത്തിന്റെ ഇരകള്‍. യുദ്ധം 'വേണോ വേണ്ടേ' എന്ന തീരുമാനത്തില്‍ യാതൊരു പങ്കുമില്ലാത്തതുകൊണ്ടുകൂടിയാണ് ഇവര്‍ കൂടിയ ഇരകളായിത്തീരുന്നത്. റഷ്യ - യുക്രൈന്‍ യുദ്ധത്തിലും സ്ഥിതി വ്യത്യസ്തമാകാന്‍ യാതൊരു കാരണവുമുണ്ടായിരുന്നില്ല. യുദ്ധത്തിന്റെ തുടക്കത്തില്‍തന്നെ ഹൃദയഭേദകമായ നിരവധി കാഴ്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.