ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ അത് കാണുന്നതിന് താന്‍ സാക്ഷിയായി.
പ്രതി നന്ദകുമാര്‍ കൃഷ്ണപ്രിയയുടെ വീട്ടിൽ വന്ന ദിവസം പ്രശ്നമുണ്ടാക്കരുതെന്ന് കരുതി അച്ഛൻ മനോജൻ സംസാരിച്ച കാര്യങ്ങൾ നന്ദകുമാര്‍ റെക്കോഡ് ചെയ്തിരുന്നെന്നും ഇത് തെറ്റായി ഉപയോഗിച്ച് കൃഷ്ണ പ്രിയയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന തരത്തില്‍ പ്രചാരണം നടത്തുകയാണെന്നുമാണ് കുടുംബം പരാതിപ്പെടുന്നത്
അത് നിനക്ക് പാണനായി വിജയന്‍റെ മോന്ത മാത്രം കണ്ട് ശീലിച്ചത് കൊണ്ടാണെന്നായിരുന്നു' കമന്‍റ്. കമന്‍റിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് രമ വിശദീകരണവുമായി രംഗത്തെത്തിയത്.
അവര്‍ വണ്ടി പിന്നിലോട്ടെടുക്കാന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി. ആദ്യം പിന്നോട്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പിന്നില്‍ വാഹനങ്ങളുണ്ടായിരുന്നു. എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ വാഹനത്തില്‍നിന്നിറങ്ങിവന്ന് മര്‍ദിച്ചു
മന്ത്രിയുടെ സന്ദര്‍ശന സമയത്ത് നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ താന്‍ തടഞ്ഞിരുന്നു എന്നും അതാണ് തനിക്കെതിരായ മന്ത്രിയുടെ നീക്കത്തിന് പിന്നിലെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് മുന്‍പ് തന്നെ അട്ടപ്പാടിയില്‍ എത്താനായിരുന്നു ആരോഗ്യ മന്ത്രിയുടെ തിടുക്കം എന്നും പ്രഭുദാസ് പറഞ്ഞിരുന്നു.
വര്‍ഗീയ ശക്തികള്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കഴിഞ്ഞദിവസം വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. അതിനാല്‍ ഇന്ന് നടക്കുന്ന സെക്രട്ടറിയേറ്റ് ചര്‍ച്ചയില്‍ ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. കൂടാതെ ഗവര്‍ണറും സര്‍ക്കാരും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സാഹചര്യവും മന്ത്രി ആര്‍.ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചതും ഇന്ന് മീറ്റിങ്ങില്‍ ചര്‍ച്ചയായേക്കും.
കൊവിഡിന്‍റെ ആദ്യഘട്ടത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു. രോഗികള്‍ക്ക് പരിചരണം നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷണം സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. കൊവിഡിന്‍റെ തുടക്ക സമയത്ത് മാര്‍ക്കറ്റില്‍ നിന്നും സുരക്ഷാ സാധനങ്ങള്‍ ലഭിക്കാനില്ലായിരുന്നു.
അന്ത്യോപചാരങ്ങളര്‍പ്പിക്കുന്ന സമയത്ത് ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന പാട്ട് പതുക്കെ കേള്‍പ്പിക്കണം. മൃതദേഹം ദഹിപ്പിക്കണം. മൃതദേഹത്തില്‍ റീത്ത് വെക്കരുത്. കണ്ണുകള്‍ ദാനം ചെയ്യണം. ഭാര്യ ഉമയ്ക്ക് സ്വത്തുവകകള്‍ സ്വതന്ത്ര്യമായി വീതംവയ്ക്കാം എന്നിങ്ങനെയുളള അന്ത്യാഭിലാഷങ്ങള്‍ നവംബര്‍ 22-ന് പി ടി തോമസ് സുഹൃത്തുക്കള്‍ക്ക് കൈമാറിയിരുന്നു.